കൊച്ചി: കൊച്ചിയെ രണ്ടാഴ്ചയോളം വിഷപ്പുകയിലമർത്തിയ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്ക്കാനായി രണ്ട് അഗ്നിശമന യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല. സെക്ടർ ഒന്നിൽ വലിയതോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനടിയിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. ആശങ്ക വേണ്ടെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഗ്നിശമനസേനാംഗങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ തവണ ഏകദേശം 12 ദിവസത്തോളമാണ് ബ്രഹ്‌മപുരത്തെ തീ അണയ്ക്കാൻ പരിശ്രമിച്ചത്. സംഭവം ദേശീയ തലത്തിൽ വലിയ ചർച്ചയാവുകയും ബ്രഹ്‌മപുരത്ത് നിരീക്ഷണ സമിതിയ്ക്ക് ഹൈക്കോടതി രൂപം നൽകുകയും ചെയ്തിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ്, കളക്ടർ, കോർപറേഷൻ സെക്രട്ടറി ജില്ലാ ലീഗൽ സെൽ അതോറിറ്റി എന്നിവർ ഉൾപ്പെട്ട കമ്മിറ്റിക്കാണ് കോടതി രൂപം നൽകിയത്.
Discussion about this post