കൊച്ചി: ഇന്നസെന്റിന്റെ മരണത്തോടു കൂടെ വലിയ പ്രതിഭയെ മലയാളികൾക്ക് നഷ്ടമായതായി നടൻ സുരേഷ് ഗോപി. ഒരേ സമയം കാർക്കശ്യക്കാരനായ പ്രസിഡന്റും സരസനുമായ വ്യക്തിയുമായിരുന്നു അദ്ദേഹം. കാർക്കശ്യത്തിലും സരസതയുണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി ഓർത്തു. ഏത് വിഷമഘട്ടത്തെയും ഏറെ സരസമായി കെെകാര്യം ചെയ്യാൻ കഴിവുണ്ടായിരുന്ന വ്യക്തിയായിരുന്ന ഇന്നസെൻ്റെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മയുടെ പ്രസിഡന്റായ കാലഘട്ടത്തിലത്രയും പല പ്രസന്ധിയിലൂടെയും കടന്ന് പോയപ്പോഴും ഇന്നസെന്റ് അതിനെയെല്ലാം തരണം ചെയ്തു. നിരവധി കഥാപത്രങ്ങളിലൂടെ പ്രേക്ഷക മനസിനെ അദ്ദേഹം ത്രസിപ്പിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. നന്മയുള്ള കലാകാരനും മനുഷ്യനും ആയിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇന്ന് രാത്രി 10:30 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഇന്നസെന്റ് അന്തരിച്ചത്. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ചയായി കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇസിഎഒയുടെ സഹായത്തോടെയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജീവൻ നിലനിർത്തിയിരുന്നത്. മൃതദേഹം നാളെ രാവിലെ 8 മുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം 5:30 ന് സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം ചടങ്ങുകൾ നടക്കുക.
Discussion about this post