Tuesday, March 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

നയം മാറ്റാം, തീരാനോവ് മായുമോ? ചൈനയുടെ ഒറ്റക്കുട്ടി നയം അമ്മയുടെ ഹൃദയം തകർത്ത കഥ പങ്കുവെച്ച് അധ്യാപിക

by Brave India Desk
Mar 31, 2023, 10:34 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

1980കളിലാണ് ചൈന ജനസംഖ്യ നിയന്ത്രണത്തിനായി ഒറ്റക്കുട്ടി നയം കൊണ്ടുവരുന്നത്.  ദമ്പതിമാർ ഒരു കുട്ടിക്ക് മാത്രമേ ജന്മം നൽകാവൂ എന്നതായിരുന്നു നിയമം. വർഷങ്ങളോളം ആ നിയമം തുടർന്നു. രാജ്യത്തിന്റെ സാമ്പത്തികാവൃദ്ധിയിൽ ആ നയം വലിയ സംഭാവനകൾ നൽകിയെന്നാണ് ചൈനീസ് സർക്കാർ അവകാശപ്പെട്ടിരുന്നത്. ഏതെങ്കിലും മാതാപിതാക്കൾക്ക് ഒന്നിലധികം  കുട്ടികൾ ഉണ്ടെന് അധികാരികൾ അറിഞ്ഞാൽ അവർ സർക്കാർ ഉദ്യോഗസ്ഥരോ  സർവ്വകലാശാല ഉദ്യോഗസ്ഥരോ മറ്റോ ആണെങ്കിൽ അവർക്ക് ജോലി വരെ നഷ്ടപ്പെടുമായിരുന്നു. മാത്രമല്ല, ആർക്കെങ്കിലും രണ്ടാമതൊരു കുട്ടി പിറന്നാൽ മാതാപിതാക്കൾ പിഴ നൽകണമായിരുന്നു. അല്ലാത്തപക്ഷം ആ കുട്ടികളെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തില്ല. അതായത് അങ്ങനെയൊരു കുട്ടി ജീവിച്ചിരുക്കുന്നു എന്നതിന് യാതൊരു ഓദ്യോഗിക രേഖകളും ഉണ്ടായിരിക്കില്ല. അവർക്ക് വിദ്യാഭ്യാസമോ ചികിത്സയോ പോലും ലഭിക്കില്ല. 2021 ജൂലൈയിൽ ഈ നയം എടുത്തുകളഞ്ഞെങ്കിലും പല മാതാപിതാക്കളിലും ആ നയം ഉണ്ടാക്കിയ ആഘാതം തീരാനോവായി ഇന്നും അവശേഷിക്കുന്നു. അത്തരത്തിൽ ഒറ്റക്കുട്ടി നയം തന്റെ അമ്മയുടെ ജീവിതത്തിൽ ഒരു നൊമ്പരമായി മാറിയ കഥ പങ്കുവെച്ചിരിക്കുകയാണ്  യുകെയിലെ ഡർഹം സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന ചൈനക്കാരിയായ ഒരു അസിസ്റ്റന്റ് പ്രഫസർ.

മുപ്പത്തിനാല് വർഷങ്ങൾക്ക് മുമ്പ് അമ്മ എഴുതിയ ഒരു ഡയറിക്കുറിപ്പിന്റെ ചിത്രത്തോടെയാണ് ആരുടെയും ഉള്ളുലയ്ക്കുന്ന കഥ ഡോ. ,ചെൻചെൻ സാംഗ് ട്വിറ്ററിൽ പങ്കുവെച്ചത്. ഒറ്റക്കുട്ടി നയം കാരണം തന്റെ അമ്മയ്ക്ക് രണ്ടുമാസം മാത്രം പ്രായമുള്ള തന്റെ അനിയത്തിയെ ബന്ധുവിന്റെ വീട്ടിലേക്ക് അയക്കേണ്ടി വന്നുവെന്ന് ചെൻചെൻ പറയുന്നു. അന്ന് അമ്മ എഴുതിയ ഡയറിക്കുറിപ്പാണ് ഇതെന്നും ഈ പേജുകൾ കണ്ണീരിൽ കുതിർന്നവയാണെന്നും ചെൻചെനിന്റെ അതിവൈകാരികമായ ട്വീറ്റിൽ പറയുന്നു. ഒരു അമ്മയായപ്പോഴാണ് തന്റെ അമ്മയുടെ വേദന പൂർണ്ണമായും തനിക്ക് ഉൾക്കൊള്ളാനായതെന്നും കരയാതെ ഒരിക്കലും ഈ കുറിപ്പ് വായിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആ മകൾ സാക്ഷ്യപ്പെടുത്തുന്നു. പോകുന്നതിന് മുമ്പ് രണ്ടാഴ്ച മാത്രം പ്രായമുള്ള മകളെ ഒരിക്കൽക്കൂടി, അവസാനമായി മൂലയൂട്ടിയെന്നും അന്ന് ഒന്നരവയസുകാരിയായിരുന്ന തനിക്കും ആ വേദന അനുഭവപ്പെട്ടിരിക്കാമെന്നും ചെൻചെൻ പറയുന്നു.

Stories you may like

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

പ്രേമം തലയ്ക്കുപിടിച്ചു, ഇന്ത്യക്കാർ വാരിക്കൂട്ടിയത് ചോക്ലേറ്റ്! മിനിറ്റിൽ 1,000-ലധികം ഓർഡറുകൾ; കൊൽക്കത്തക്കാരൻ വാങ്ങിയത് 25,000 രൂപയ്ക്ക്

അഞ്ചോ ആറോ വയസ്സുള്ളപ്പോൾ അന്ന് പിരിഞ്ഞ തന്റെ സഹോദരി വീട്ടിൽ തിരിച്ചെത്തിയെങ്കിലും അവളെ പിരിഞ്ഞപ്പോൾ ഉണ്ടായ വേദന തീരാനോവായി അമ്മയുടെ ജീവിതത്തിൽ അവശേഷിക്കുമെന്നും ട്വീറ്റിൽ പറയുന്നുണ്ട്. ഒറ്റക്കുട്ടി നയത്തിന് ഇരകളായ ദശലക്ഷക്കണക്കിന് കുടുംബങ്ങളിൽ ഒന്നുമാത്രമാണ് തന്റെ കുടുംബമെന്നും ഇതിലും സങ്കടകരമായ, ഹൃദയം തകർക്കുന്ന കഥകൾ മറ്റുപലർക്കും ഉണ്ടെന്നും ആ അധ്യാപിക പറയുന്നുണ്ട്. ഒറ്റക്കുട്ടി നയം ഉണ്ടാക്കിയ ആഘാതത്തെ സ്മരിക്കുന്നതിനായി ഒരു മ്യൂസിയം ഉണ്ടായാൽ അമ്മയുടെ ഡയറി അവിടെ പ്രദർശിപ്പിക്കുമെന്നും അവർ പറയുന്നുണ്ട്.

ചെൻചനിന്റെ കഥ നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. ചൈനക്കാരും മറ്റ് രാജ്യങ്ങളിലുള്ളവരും പോസ്റ്റിനെ അനുകൂലിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. അതിൽ  ചൈനീസ് പൗരനായ ഒരാൾ താൻ തന്റെ വീട്ടിലെ മൂന്നാമത്തെ കുട്ടി ആയിരുന്നുവെന്നും ഭാഗ്യം കൊണ്ട് തന്നെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കേണ്ടി വന്നില്ലെന്നും പറയുന്നു. എന്നാൽ  ഒറ്റക്കുട്ടി നയം തെറ്റിച്ചത് കൊണ്ടുള്ള പിഴ തന്റെ കുടുംബത്തിന് കടുത്ത സാമ്പത്തികബാധ്യതയായി എന്നവർ പറയുന്നുണ്ട്. ചൈനയിലെ ഓരോ കുടുംബത്തിനും ഇതുപോലെ ഒറ്റക്കുട്ടി നയമെന്ന മനുഷ്യത്വരഹിതമായ നയം കൊണ്ടുള്ള പീഡനത്തിന്റെയും വേദനയുടെയും ഒരു കഥ ഉണ്ടാകുമെന്നും ആ കമന്റിൽ പറയുന്നുണ്ട്.

Share1TweetSendShare

Latest stories from this section

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

ആഡംബരം ഔട്ട്, ബജറ്റിംഗ് ഇൻ; ‘പണമില്ല’ എന്ന് ഉറക്കെ പറയാൻ മടിക്കേണ്ട! തരംഗമായി ‘ലൗഡ് ബജറ്റിംഗ്’; കടക്കെണിയിലാക്കുന്ന ‘ഷോ’ ഒഴിവാക്കാം

ആഡംബരം ഔട്ട്, ബജറ്റിംഗ് ഇൻ; ‘പണമില്ല’ എന്ന് ഉറക്കെ പറയാൻ മടിക്കേണ്ട! തരംഗമായി ‘ലൗഡ് ബജറ്റിംഗ്’; കടക്കെണിയിലാക്കുന്ന ‘ഷോ’ ഒഴിവാക്കാം

തിളങ്ങുന്ന ചർമ്മത്തിന് ഇനി ‘കടുക്’ വിദ്യ; പ്രായത്തെ തോൽപ്പിക്കാം, സൗന്ദര്യസംരക്ഷണത്തിലെ ഈ രഹസ്യം അറിയാമോ?

തിളങ്ങുന്ന ചർമ്മത്തിന് ഇനി ‘കടുക്’ വിദ്യ; പ്രായത്തെ തോൽപ്പിക്കാം, സൗന്ദര്യസംരക്ഷണത്തിലെ ഈ രഹസ്യം അറിയാമോ?

കൈനീട്ടി ഈ രണ്ട് സാധനമെടുത്തേ… മുടി പനങ്കുലപോലെ വളരാൻ വേറെങ്ങും പോകേണ്ട

കുളിച്ചിറങ്ങുമ്പോഴേക്കും ഒരു കെട്ട് മുടി ബാത്ത്റൂമിൽ;ശെെത്യകാലത്ത് സ്ത്രീകളുടെ ഉറക്കം കെടുത്തുന്ന പ്രശ്നം….

Discussion about this post

Latest News

‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ വിവാദം ; മുഖ്യമന്ത്രിയുടെ മറുപടിയിൽ വിഷമമില്ലെന്ന് ദാസ് പി ജോർജ്

‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ വിവാദം ; മുഖ്യമന്ത്രിയുടെ മറുപടിയിൽ വിഷമമില്ലെന്ന് ദാസ് പി ജോർജ്

ലക്ഷ്യം പൂർത്തിയാകും വരെ ആക്രമണം തുടരും ; ട്രംപിനെ തള്ളി, വിട്ടുവീഴ്ചയില്ലാതെ നെതന്യാഹു ; ഇറാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു

ലക്ഷ്യം പൂർത്തിയാകും വരെ ആക്രമണം തുടരും ; ട്രംപിനെ തള്ളി, വിട്ടുവീഴ്ചയില്ലാതെ നെതന്യാഹു ; ഇറാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു

ആക്രമണം തുടർന്ന് ഇറാൻ ; ഇസ്രായേലിനും ബഹറൈനും കുവൈറ്റിനും നേരെ ആക്രമണം

ആക്രമണം തുടർന്ന് ഇറാൻ ; ഇസ്രായേലിനും ബഹറൈനും കുവൈറ്റിനും നേരെ ആക്രമണം

ഉത്തര കൊറിയ പാർലമെന്റ് തിരഞ്ഞെടുപ്പ് ; 99.93 ശതമാനം വോട്ടുകൾ നേടി കിം ജോങ് ഉൻ വീണ്ടും അധികാരത്തിൽ

ഉത്തര കൊറിയ പാർലമെന്റ് തിരഞ്ഞെടുപ്പ് ; 99.93 ശതമാനം വോട്ടുകൾ നേടി കിം ജോങ് ഉൻ വീണ്ടും അധികാരത്തിൽ

നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; വ്യാഴാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും

നഴ്സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക് ; വ്യാഴാഴ്ച മുതൽ സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും

5 ദിവസത്തെ സമയം കൂടി തരാം ; 48 മണിക്കൂർ അന്ത്യശാസനം നീട്ടി ട്രംപ് ; ഊർജ്ജനിലയങ്ങൾ ആക്രമിക്കില്ലെന്ന് ഇറാന് ഉറപ്പുനൽകി

5 ദിവസത്തെ സമയം കൂടി തരാം ; 48 മണിക്കൂർ അന്ത്യശാസനം നീട്ടി ട്രംപ് ; ഊർജ്ജനിലയങ്ങൾ ആക്രമിക്കില്ലെന്ന് ഇറാന് ഉറപ്പുനൽകി

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു ; പാചകവാതക ക്ഷാമത്തിന് ആശ്വാസമാകും

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു ; പാചകവാതക ക്ഷാമത്തിന് ആശ്വാസമാകും

പ്രതിസന്ധി ലോകത്തെ മുഴുവൻ ബാധിക്കുന്നു ; സ്ഥിതി ആശങ്കാജനകം ; ഇന്ത്യ ഐക്യത്തോടെ നേരിടണമെന്ന് ലോകസഭയിൽ പ്രധാനമന്ത്രി

പ്രതിസന്ധി ലോകത്തെ മുഴുവൻ ബാധിക്കുന്നു ; സ്ഥിതി ആശങ്കാജനകം ; ഇന്ത്യ ഐക്യത്തോടെ നേരിടണമെന്ന് ലോകസഭയിൽ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies