Saturday, July 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

നയം മാറ്റാം, തീരാനോവ് മായുമോ? ചൈനയുടെ ഒറ്റക്കുട്ടി നയം അമ്മയുടെ ഹൃദയം തകർത്ത കഥ പങ്കുവെച്ച് അധ്യാപിക

by Brave India Desk
Mar 31, 2023, 10:34 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

1980കളിലാണ് ചൈന ജനസംഖ്യ നിയന്ത്രണത്തിനായി ഒറ്റക്കുട്ടി നയം കൊണ്ടുവരുന്നത്.  ദമ്പതിമാർ ഒരു കുട്ടിക്ക് മാത്രമേ ജന്മം നൽകാവൂ എന്നതായിരുന്നു നിയമം. വർഷങ്ങളോളം ആ നിയമം തുടർന്നു. രാജ്യത്തിന്റെ സാമ്പത്തികാവൃദ്ധിയിൽ ആ നയം വലിയ സംഭാവനകൾ നൽകിയെന്നാണ് ചൈനീസ് സർക്കാർ അവകാശപ്പെട്ടിരുന്നത്. ഏതെങ്കിലും മാതാപിതാക്കൾക്ക് ഒന്നിലധികം  കുട്ടികൾ ഉണ്ടെന് അധികാരികൾ അറിഞ്ഞാൽ അവർ സർക്കാർ ഉദ്യോഗസ്ഥരോ  സർവ്വകലാശാല ഉദ്യോഗസ്ഥരോ മറ്റോ ആണെങ്കിൽ അവർക്ക് ജോലി വരെ നഷ്ടപ്പെടുമായിരുന്നു. മാത്രമല്ല, ആർക്കെങ്കിലും രണ്ടാമതൊരു കുട്ടി പിറന്നാൽ മാതാപിതാക്കൾ പിഴ നൽകണമായിരുന്നു. അല്ലാത്തപക്ഷം ആ കുട്ടികളെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തില്ല. അതായത് അങ്ങനെയൊരു കുട്ടി ജീവിച്ചിരുക്കുന്നു എന്നതിന് യാതൊരു ഓദ്യോഗിക രേഖകളും ഉണ്ടായിരിക്കില്ല. അവർക്ക് വിദ്യാഭ്യാസമോ ചികിത്സയോ പോലും ലഭിക്കില്ല. 2021 ജൂലൈയിൽ ഈ നയം എടുത്തുകളഞ്ഞെങ്കിലും പല മാതാപിതാക്കളിലും ആ നയം ഉണ്ടാക്കിയ ആഘാതം തീരാനോവായി ഇന്നും അവശേഷിക്കുന്നു. അത്തരത്തിൽ ഒറ്റക്കുട്ടി നയം തന്റെ അമ്മയുടെ ജീവിതത്തിൽ ഒരു നൊമ്പരമായി മാറിയ കഥ പങ്കുവെച്ചിരിക്കുകയാണ്  യുകെയിലെ ഡർഹം സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന ചൈനക്കാരിയായ ഒരു അസിസ്റ്റന്റ് പ്രഫസർ.

മുപ്പത്തിനാല് വർഷങ്ങൾക്ക് മുമ്പ് അമ്മ എഴുതിയ ഒരു ഡയറിക്കുറിപ്പിന്റെ ചിത്രത്തോടെയാണ് ആരുടെയും ഉള്ളുലയ്ക്കുന്ന കഥ ഡോ. ,ചെൻചെൻ സാംഗ് ട്വിറ്ററിൽ പങ്കുവെച്ചത്. ഒറ്റക്കുട്ടി നയം കാരണം തന്റെ അമ്മയ്ക്ക് രണ്ടുമാസം മാത്രം പ്രായമുള്ള തന്റെ അനിയത്തിയെ ബന്ധുവിന്റെ വീട്ടിലേക്ക് അയക്കേണ്ടി വന്നുവെന്ന് ചെൻചെൻ പറയുന്നു. അന്ന് അമ്മ എഴുതിയ ഡയറിക്കുറിപ്പാണ് ഇതെന്നും ഈ പേജുകൾ കണ്ണീരിൽ കുതിർന്നവയാണെന്നും ചെൻചെനിന്റെ അതിവൈകാരികമായ ട്വീറ്റിൽ പറയുന്നു. ഒരു അമ്മയായപ്പോഴാണ് തന്റെ അമ്മയുടെ വേദന പൂർണ്ണമായും തനിക്ക് ഉൾക്കൊള്ളാനായതെന്നും കരയാതെ ഒരിക്കലും ഈ കുറിപ്പ് വായിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആ മകൾ സാക്ഷ്യപ്പെടുത്തുന്നു. പോകുന്നതിന് മുമ്പ് രണ്ടാഴ്ച മാത്രം പ്രായമുള്ള മകളെ ഒരിക്കൽക്കൂടി, അവസാനമായി മൂലയൂട്ടിയെന്നും അന്ന് ഒന്നരവയസുകാരിയായിരുന്ന തനിക്കും ആ വേദന അനുഭവപ്പെട്ടിരിക്കാമെന്നും ചെൻചെൻ പറയുന്നു.

Stories you may like

സാരിപ്രേമികൾ അറിഞ്ഞിരിക്കേണ്ട ‘സിൽക്ക് റൂട്ട്’; ഇന്ത്യയിലെ 6 രാജകീയ പട്ടുസാരികൾ

വൃശ്ചികം രാശി ഇന്ന് : ബന്ധുക്കളുമായി തർക്കത്തിന് സാധ്യത; കരിയറിലും ബിസിനസ്സിലും ഫലങ്ങൾ ഇങ്ങനെ

അഞ്ചോ ആറോ വയസ്സുള്ളപ്പോൾ അന്ന് പിരിഞ്ഞ തന്റെ സഹോദരി വീട്ടിൽ തിരിച്ചെത്തിയെങ്കിലും അവളെ പിരിഞ്ഞപ്പോൾ ഉണ്ടായ വേദന തീരാനോവായി അമ്മയുടെ ജീവിതത്തിൽ അവശേഷിക്കുമെന്നും ട്വീറ്റിൽ പറയുന്നുണ്ട്. ഒറ്റക്കുട്ടി നയത്തിന് ഇരകളായ ദശലക്ഷക്കണക്കിന് കുടുംബങ്ങളിൽ ഒന്നുമാത്രമാണ് തന്റെ കുടുംബമെന്നും ഇതിലും സങ്കടകരമായ, ഹൃദയം തകർക്കുന്ന കഥകൾ മറ്റുപലർക്കും ഉണ്ടെന്നും ആ അധ്യാപിക പറയുന്നുണ്ട്. ഒറ്റക്കുട്ടി നയം ഉണ്ടാക്കിയ ആഘാതത്തെ സ്മരിക്കുന്നതിനായി ഒരു മ്യൂസിയം ഉണ്ടായാൽ അമ്മയുടെ ഡയറി അവിടെ പ്രദർശിപ്പിക്കുമെന്നും അവർ പറയുന്നുണ്ട്.

ചെൻചനിന്റെ കഥ നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. ചൈനക്കാരും മറ്റ് രാജ്യങ്ങളിലുള്ളവരും പോസ്റ്റിനെ അനുകൂലിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. അതിൽ  ചൈനീസ് പൗരനായ ഒരാൾ താൻ തന്റെ വീട്ടിലെ മൂന്നാമത്തെ കുട്ടി ആയിരുന്നുവെന്നും ഭാഗ്യം കൊണ്ട് തന്നെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കേണ്ടി വന്നില്ലെന്നും പറയുന്നു. എന്നാൽ  ഒറ്റക്കുട്ടി നയം തെറ്റിച്ചത് കൊണ്ടുള്ള പിഴ തന്റെ കുടുംബത്തിന് കടുത്ത സാമ്പത്തികബാധ്യതയായി എന്നവർ പറയുന്നുണ്ട്. ചൈനയിലെ ഓരോ കുടുംബത്തിനും ഇതുപോലെ ഒറ്റക്കുട്ടി നയമെന്ന മനുഷ്യത്വരഹിതമായ നയം കൊണ്ടുള്ള പീഡനത്തിന്റെയും വേദനയുടെയും ഒരു കഥ ഉണ്ടാകുമെന്നും ആ കമന്റിൽ പറയുന്നുണ്ട്.

Share1TweetSendShare

Latest stories from this section

മിഥുനം രാശിഫലം : ബിസിനസ്സ് വിപുലീകരണത്തിനും സാഹിത്യ നേട്ടങ്ങൾക്കും അനുകൂലമായ ദിനം

മിഥുനം രാശിഫലം : ബിസിനസ്സ് വിപുലീകരണത്തിനും സാഹിത്യ നേട്ടങ്ങൾക്കും അനുകൂലമായ ദിനം

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

Discussion about this post

Latest News

പാക് ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര ഉപരോധത്തിന് ആഹ്വാനം ചെയ്ത് ഭാരതവും ജപ്പാനും; അതിർത്തികടന്നുള്ള ഭീകരവാദത്തിന്റെ വേരറുക്കാൻ സംയുക്ത നീക്കം

പാക് ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര ഉപരോധത്തിന് ആഹ്വാനം ചെയ്ത് ഭാരതവും ജപ്പാനും; അതിർത്തികടന്നുള്ള ഭീകരവാദത്തിന്റെ വേരറുക്കാൻ സംയുക്ത നീക്കം

പാകിസ്താന്റെ വിരട്ടൽ ഭാരതത്തോട് വേണ്ട;ഭീകരതയ്ക്ക് ഒത്താശ ചെയ്താൽ വെള്ളം കിട്ടില്ല;അതിർത്തികടന്നുള്ള ഭീകരത അവസാനിപ്പിച്ചാൽ മാത്രം ചർച്ചയെന്ന് ഭാരതം

പാകിസ്താന്റെ വിരട്ടൽ ഭാരതത്തോട് വേണ്ട;ഭീകരതയ്ക്ക് ഒത്താശ ചെയ്താൽ വെള്ളം കിട്ടില്ല;അതിർത്തികടന്നുള്ള ഭീകരത അവസാനിപ്പിച്ചാൽ മാത്രം ചർച്ചയെന്ന് ഭാരതം

മിഷനറി മറവിൽ 95 കോടിയുടെ മാവോയിസ്റ്റ് ഫണ്ടിംഗ്:  ഭാരതത്തെ തകർക്കാൻ ശ്രമിച്ച അമേരിക്കൻ മിഷണറി സംഘത്തിന്റെ വേരറുക്കാൻ കേന്ദ്രം

മിഷനറി മറവിൽ 95 കോടിയുടെ മാവോയിസ്റ്റ് ഫണ്ടിംഗ്: ഭാരതത്തെ തകർക്കാൻ ശ്രമിച്ച അമേരിക്കൻ മിഷണറി സംഘത്തിന്റെ വേരറുക്കാൻ കേന്ദ്രം

ഐഫൽ ടവറിനേക്കാൾ 40 ഇരട്ടി ഇരുമ്പ്; ബുർജ്ജ് ഖലീഫയെ തോൽപ്പിച്ച കോൺക്രീറ്റ്, പഞ്ച്പദ്രയിലെ ഇന്ത്യയുടെ റിഫൈനറി നാളെ മോദി നാടിന് സമർപ്പിക്കും

ഐഫൽ ടവറിനേക്കാൾ 40 ഇരട്ടി ഇരുമ്പ്; ബുർജ്ജ് ഖലീഫയെ തോൽപ്പിച്ച കോൺക്രീറ്റ്, പഞ്ച്പദ്രയിലെ ഇന്ത്യയുടെ റിഫൈനറി നാളെ മോദി നാടിന് സമർപ്പിക്കും

റെഡ് ബുള്ളും സ്റ്റിങ്ങും ‘എനർജി ഡ്രിങ്കുകൾ’ അല്ല; പ്രമുഖ ബ്രാൻഡുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി; കുരുക്കായത് വ്യാജ അവകാശവാദങ്ങൾ

റെഡ് ബുള്ളും സ്റ്റിങ്ങും ‘എനർജി ഡ്രിങ്കുകൾ’ അല്ല; പ്രമുഖ ബ്രാൻഡുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി; കുരുക്കായത് വ്യാജ അവകാശവാദങ്ങൾ

അവനിൽ ഞാൻ സച്ചിനെയും കോഹ്‌ലിയെയും കാണുന്നു; വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇതിഹാസ നായകൻ കപിൽ ദേവ്

അവനിൽ ഞാൻ സച്ചിനെയും കോഹ്‌ലിയെയും കാണുന്നു; വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇതിഹാസ നായകൻ കപിൽ ദേവ്

പുനഃസംഘടനയിലെ കലിപ്പ് തീരും മുൻപേ അമിത് ഷായെ കണ്ട് രൺധാവ; കോൺഗ്രസ് ക്യാമ്പുകളെ മുൾമുനയിൽ നിർത്തി പഞ്ചാബിലെ പുതിയ രാഷ്ട്രീയ നീക്കം

പുനഃസംഘടനയിലെ കലിപ്പ് തീരും മുൻപേ അമിത് ഷായെ കണ്ട് രൺധാവ; കോൺഗ്രസ് ക്യാമ്പുകളെ മുൾമുനയിൽ നിർത്തി പഞ്ചാബിലെ പുതിയ രാഷ്ട്രീയ നീക്കം

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാകാം കരാർ; പാകിസ്ഥാന്റെ യുദ്ധ ഭീഷണിക്ക് ഭാരതത്തിന്റെ തകർപ്പൻ മറുപടി; സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ല

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാകാം കരാർ; പാകിസ്ഥാന്റെ യുദ്ധ ഭീഷണിക്ക് ഭാരതത്തിന്റെ തകർപ്പൻ മറുപടി; സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies