Monday, October 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

നയം മാറ്റാം, തീരാനോവ് മായുമോ? ചൈനയുടെ ഒറ്റക്കുട്ടി നയം അമ്മയുടെ ഹൃദയം തകർത്ത കഥ പങ്കുവെച്ച് അധ്യാപിക

by Brave India Desk
Mar 31, 2023, 10:34 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

1980കളിലാണ് ചൈന ജനസംഖ്യ നിയന്ത്രണത്തിനായി ഒറ്റക്കുട്ടി നയം കൊണ്ടുവരുന്നത്.  ദമ്പതിമാർ ഒരു കുട്ടിക്ക് മാത്രമേ ജന്മം നൽകാവൂ എന്നതായിരുന്നു നിയമം. വർഷങ്ങളോളം ആ നിയമം തുടർന്നു. രാജ്യത്തിന്റെ സാമ്പത്തികാവൃദ്ധിയിൽ ആ നയം വലിയ സംഭാവനകൾ നൽകിയെന്നാണ് ചൈനീസ് സർക്കാർ അവകാശപ്പെട്ടിരുന്നത്. ഏതെങ്കിലും മാതാപിതാക്കൾക്ക് ഒന്നിലധികം  കുട്ടികൾ ഉണ്ടെന് അധികാരികൾ അറിഞ്ഞാൽ അവർ സർക്കാർ ഉദ്യോഗസ്ഥരോ  സർവ്വകലാശാല ഉദ്യോഗസ്ഥരോ മറ്റോ ആണെങ്കിൽ അവർക്ക് ജോലി വരെ നഷ്ടപ്പെടുമായിരുന്നു. മാത്രമല്ല, ആർക്കെങ്കിലും രണ്ടാമതൊരു കുട്ടി പിറന്നാൽ മാതാപിതാക്കൾ പിഴ നൽകണമായിരുന്നു. അല്ലാത്തപക്ഷം ആ കുട്ടികളെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തില്ല. അതായത് അങ്ങനെയൊരു കുട്ടി ജീവിച്ചിരുക്കുന്നു എന്നതിന് യാതൊരു ഓദ്യോഗിക രേഖകളും ഉണ്ടായിരിക്കില്ല. അവർക്ക് വിദ്യാഭ്യാസമോ ചികിത്സയോ പോലും ലഭിക്കില്ല. 2021 ജൂലൈയിൽ ഈ നയം എടുത്തുകളഞ്ഞെങ്കിലും പല മാതാപിതാക്കളിലും ആ നയം ഉണ്ടാക്കിയ ആഘാതം തീരാനോവായി ഇന്നും അവശേഷിക്കുന്നു. അത്തരത്തിൽ ഒറ്റക്കുട്ടി നയം തന്റെ അമ്മയുടെ ജീവിതത്തിൽ ഒരു നൊമ്പരമായി മാറിയ കഥ പങ്കുവെച്ചിരിക്കുകയാണ്  യുകെയിലെ ഡർഹം സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന ചൈനക്കാരിയായ ഒരു അസിസ്റ്റന്റ് പ്രഫസർ.

മുപ്പത്തിനാല് വർഷങ്ങൾക്ക് മുമ്പ് അമ്മ എഴുതിയ ഒരു ഡയറിക്കുറിപ്പിന്റെ ചിത്രത്തോടെയാണ് ആരുടെയും ഉള്ളുലയ്ക്കുന്ന കഥ ഡോ. ,ചെൻചെൻ സാംഗ് ട്വിറ്ററിൽ പങ്കുവെച്ചത്. ഒറ്റക്കുട്ടി നയം കാരണം തന്റെ അമ്മയ്ക്ക് രണ്ടുമാസം മാത്രം പ്രായമുള്ള തന്റെ അനിയത്തിയെ ബന്ധുവിന്റെ വീട്ടിലേക്ക് അയക്കേണ്ടി വന്നുവെന്ന് ചെൻചെൻ പറയുന്നു. അന്ന് അമ്മ എഴുതിയ ഡയറിക്കുറിപ്പാണ് ഇതെന്നും ഈ പേജുകൾ കണ്ണീരിൽ കുതിർന്നവയാണെന്നും ചെൻചെനിന്റെ അതിവൈകാരികമായ ട്വീറ്റിൽ പറയുന്നു. ഒരു അമ്മയായപ്പോഴാണ് തന്റെ അമ്മയുടെ വേദന പൂർണ്ണമായും തനിക്ക് ഉൾക്കൊള്ളാനായതെന്നും കരയാതെ ഒരിക്കലും ഈ കുറിപ്പ് വായിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആ മകൾ സാക്ഷ്യപ്പെടുത്തുന്നു. പോകുന്നതിന് മുമ്പ് രണ്ടാഴ്ച മാത്രം പ്രായമുള്ള മകളെ ഒരിക്കൽക്കൂടി, അവസാനമായി മൂലയൂട്ടിയെന്നും അന്ന് ഒന്നരവയസുകാരിയായിരുന്ന തനിക്കും ആ വേദന അനുഭവപ്പെട്ടിരിക്കാമെന്നും ചെൻചെൻ പറയുന്നു.

Stories you may like

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം

അഞ്ചോ ആറോ വയസ്സുള്ളപ്പോൾ അന്ന് പിരിഞ്ഞ തന്റെ സഹോദരി വീട്ടിൽ തിരിച്ചെത്തിയെങ്കിലും അവളെ പിരിഞ്ഞപ്പോൾ ഉണ്ടായ വേദന തീരാനോവായി അമ്മയുടെ ജീവിതത്തിൽ അവശേഷിക്കുമെന്നും ട്വീറ്റിൽ പറയുന്നുണ്ട്. ഒറ്റക്കുട്ടി നയത്തിന് ഇരകളായ ദശലക്ഷക്കണക്കിന് കുടുംബങ്ങളിൽ ഒന്നുമാത്രമാണ് തന്റെ കുടുംബമെന്നും ഇതിലും സങ്കടകരമായ, ഹൃദയം തകർക്കുന്ന കഥകൾ മറ്റുപലർക്കും ഉണ്ടെന്നും ആ അധ്യാപിക പറയുന്നുണ്ട്. ഒറ്റക്കുട്ടി നയം ഉണ്ടാക്കിയ ആഘാതത്തെ സ്മരിക്കുന്നതിനായി ഒരു മ്യൂസിയം ഉണ്ടായാൽ അമ്മയുടെ ഡയറി അവിടെ പ്രദർശിപ്പിക്കുമെന്നും അവർ പറയുന്നുണ്ട്.

ചെൻചനിന്റെ കഥ നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. ചൈനക്കാരും മറ്റ് രാജ്യങ്ങളിലുള്ളവരും പോസ്റ്റിനെ അനുകൂലിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. അതിൽ  ചൈനീസ് പൗരനായ ഒരാൾ താൻ തന്റെ വീട്ടിലെ മൂന്നാമത്തെ കുട്ടി ആയിരുന്നുവെന്നും ഭാഗ്യം കൊണ്ട് തന്നെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കേണ്ടി വന്നില്ലെന്നും പറയുന്നു. എന്നാൽ  ഒറ്റക്കുട്ടി നയം തെറ്റിച്ചത് കൊണ്ടുള്ള പിഴ തന്റെ കുടുംബത്തിന് കടുത്ത സാമ്പത്തികബാധ്യതയായി എന്നവർ പറയുന്നുണ്ട്. ചൈനയിലെ ഓരോ കുടുംബത്തിനും ഇതുപോലെ ഒറ്റക്കുട്ടി നയമെന്ന മനുഷ്യത്വരഹിതമായ നയം കൊണ്ടുള്ള പീഡനത്തിന്റെയും വേദനയുടെയും ഒരു കഥ ഉണ്ടാകുമെന്നും ആ കമന്റിൽ പറയുന്നുണ്ട്.

Share1TweetSendShare

Latest stories from this section

അത് പിന്നീടെപ്പോഴെങ്കിലും ആവശ്യം വന്നാലോ?കടലാസ് കഷ്ണം പോലും ഉപേക്ഷിക്കാൻ തോന്നാത്ത മാനസികാവസ്ഥ; ഹോർഡിംഗ് ഡിസോർഡറിന് മരുന്ന് വേണം…

അത് പിന്നീടെപ്പോഴെങ്കിലും ആവശ്യം വന്നാലോ?കടലാസ് കഷ്ണം പോലും ഉപേക്ഷിക്കാൻ തോന്നാത്ത മാനസികാവസ്ഥ; ഹോർഡിംഗ് ഡിസോർഡറിന് മരുന്ന് വേണം…

ആർത്തവചക്രവും ചന്ദ്രനും തമ്മിൽ ബന്ധമോ..ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

ആർത്തവചക്രവും ചന്ദ്രനും തമ്മിൽ ബന്ധമോ..ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

ബീജ് ഫ്ലാഗ്…. പ്രണയലോകത്തെ പുതിയ ട്രെൻഡ് ; നീ എന്നെ മാറ്റേണ്ട, മനസ്സിലാക്കൂയെന്ന് ജെൻസീ…

ബീജ് ഫ്ലാഗ്…. പ്രണയലോകത്തെ പുതിയ ട്രെൻഡ് ; നീ എന്നെ മാറ്റേണ്ട, മനസ്സിലാക്കൂയെന്ന് ജെൻസീ…

സ്തനാർബുദം…പേടിക്കേണ്ടതില്ല..വീട്ടിൽ തന്നെ പരിശോധന നടത്തിയാലോ?

സ്തനാർബുദം…പേടിക്കേണ്ടതില്ല..വീട്ടിൽ തന്നെ പരിശോധന നടത്തിയാലോ?

Discussion about this post

Latest News

21 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി ; മൂന്ന് എകെ-47 ഉൾപ്പെടെ 18 ആയുധങ്ങൾ സമർപ്പിച്ചു

21 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി ; മൂന്ന് എകെ-47 ഉൾപ്പെടെ 18 ആയുധങ്ങൾ സമർപ്പിച്ചു

സുഡാനിൽ സൈനിക ആസ്ഥാനം പിടിച്ചെടുത്ത് വിമത സംഘം ; ഇതുവരെ മരിച്ചത് ഒന്നര ലക്ഷത്തിലേറെ പേർ

സുഡാനിൽ സൈനിക ആസ്ഥാനം പിടിച്ചെടുത്ത് വിമത സംഘം ; ഇതുവരെ മരിച്ചത് ഒന്നര ലക്ഷത്തിലേറെ പേർ

രാജ്യവ്യാപക എസ്‌ഐആർ പ്രഖ്യാപനത്തിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ ; ആദ്യഘട്ടം 15ഓളം സംസ്ഥാനങ്ങളിൽ

രാജ്യവ്യാപക എസ്‌ഐആർ പ്രഖ്യാപനത്തിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ ; ആദ്യഘട്ടം 15ഓളം സംസ്ഥാനങ്ങളിൽ

മോഹൻലാൽ അഭിനയിച്ച രീതി കണ്ടപ്പോഴാണ് എന്റെ അഭിനയം എത്ര മോശമെന്ന് തോന്നിയത്, അയാളായത് കൊണ്ട് മാത്രം എനിക്ക് സ്പേസ് തന്നു: ലാൽ

മോഹൻലാൽ അഭിനയിച്ച രീതി കണ്ടപ്പോഴാണ് എന്റെ അഭിനയം എത്ര മോശമെന്ന് തോന്നിയത്, അയാളായത് കൊണ്ട് മാത്രം എനിക്ക് സ്പേസ് തന്നു: ലാൽ

രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേർന്നതാണ് മോദിയും അമിത് ഷായും ; പിഎം ശ്രീ പദ്ധതി സംഘപരിവാർ അജണ്ടയെന്ന് മന്ത്രി പി പ്രസാദ്

രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേർന്നതാണ് മോദിയും അമിത് ഷായും ; പിഎം ശ്രീ പദ്ധതി സംഘപരിവാർ അജണ്ടയെന്ന് മന്ത്രി പി പ്രസാദ്

മെസ്സിയില്ല…സൽമാൻഖാൻ വരുന്നുണ്ട്: പുതിയ വാഗ്ദാനവുമായി കായികമന്ത്രി

മെസ്സിയില്ല…സൽമാൻഖാൻ വരുന്നുണ്ട്: പുതിയ വാഗ്ദാനവുമായി കായികമന്ത്രി

ബീഹാറിൽ അധികാരത്തിൽ വന്നാൽ വഖഫ് നിയമമെടുത്ത് ചവറ്റുകുട്ടയിൽ എറിയും ; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി തേജസ്വി യാദവ്

ബീഹാറിൽ അധികാരത്തിൽ വന്നാൽ വഖഫ് നിയമമെടുത്ത് ചവറ്റുകുട്ടയിൽ എറിയും ; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി തേജസ്വി യാദവ്

ഇരുപത്തൊന്നാം നൂറ്റാണ്ട് ആസിയാൻ രാജ്യങ്ങളുടേത് ; 2025 ആസിയാൻ ഉച്ചകോടിയെ വെർച്വൽ ആയി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

ഇരുപത്തൊന്നാം നൂറ്റാണ്ട് ആസിയാൻ രാജ്യങ്ങളുടേത് ; 2025 ആസിയാൻ ഉച്ചകോടിയെ വെർച്വൽ ആയി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies