Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

നയം മാറ്റാം, തീരാനോവ് മായുമോ? ചൈനയുടെ ഒറ്റക്കുട്ടി നയം അമ്മയുടെ ഹൃദയം തകർത്ത കഥ പങ്കുവെച്ച് അധ്യാപിക

by Brave India Desk
Mar 31, 2023, 10:34 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

1980കളിലാണ് ചൈന ജനസംഖ്യ നിയന്ത്രണത്തിനായി ഒറ്റക്കുട്ടി നയം കൊണ്ടുവരുന്നത്.  ദമ്പതിമാർ ഒരു കുട്ടിക്ക് മാത്രമേ ജന്മം നൽകാവൂ എന്നതായിരുന്നു നിയമം. വർഷങ്ങളോളം ആ നിയമം തുടർന്നു. രാജ്യത്തിന്റെ സാമ്പത്തികാവൃദ്ധിയിൽ ആ നയം വലിയ സംഭാവനകൾ നൽകിയെന്നാണ് ചൈനീസ് സർക്കാർ അവകാശപ്പെട്ടിരുന്നത്. ഏതെങ്കിലും മാതാപിതാക്കൾക്ക് ഒന്നിലധികം  കുട്ടികൾ ഉണ്ടെന് അധികാരികൾ അറിഞ്ഞാൽ അവർ സർക്കാർ ഉദ്യോഗസ്ഥരോ  സർവ്വകലാശാല ഉദ്യോഗസ്ഥരോ മറ്റോ ആണെങ്കിൽ അവർക്ക് ജോലി വരെ നഷ്ടപ്പെടുമായിരുന്നു. മാത്രമല്ല, ആർക്കെങ്കിലും രണ്ടാമതൊരു കുട്ടി പിറന്നാൽ മാതാപിതാക്കൾ പിഴ നൽകണമായിരുന്നു. അല്ലാത്തപക്ഷം ആ കുട്ടികളെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തില്ല. അതായത് അങ്ങനെയൊരു കുട്ടി ജീവിച്ചിരുക്കുന്നു എന്നതിന് യാതൊരു ഓദ്യോഗിക രേഖകളും ഉണ്ടായിരിക്കില്ല. അവർക്ക് വിദ്യാഭ്യാസമോ ചികിത്സയോ പോലും ലഭിക്കില്ല. 2021 ജൂലൈയിൽ ഈ നയം എടുത്തുകളഞ്ഞെങ്കിലും പല മാതാപിതാക്കളിലും ആ നയം ഉണ്ടാക്കിയ ആഘാതം തീരാനോവായി ഇന്നും അവശേഷിക്കുന്നു. അത്തരത്തിൽ ഒറ്റക്കുട്ടി നയം തന്റെ അമ്മയുടെ ജീവിതത്തിൽ ഒരു നൊമ്പരമായി മാറിയ കഥ പങ്കുവെച്ചിരിക്കുകയാണ്  യുകെയിലെ ഡർഹം സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന ചൈനക്കാരിയായ ഒരു അസിസ്റ്റന്റ് പ്രഫസർ.

മുപ്പത്തിനാല് വർഷങ്ങൾക്ക് മുമ്പ് അമ്മ എഴുതിയ ഒരു ഡയറിക്കുറിപ്പിന്റെ ചിത്രത്തോടെയാണ് ആരുടെയും ഉള്ളുലയ്ക്കുന്ന കഥ ഡോ. ,ചെൻചെൻ സാംഗ് ട്വിറ്ററിൽ പങ്കുവെച്ചത്. ഒറ്റക്കുട്ടി നയം കാരണം തന്റെ അമ്മയ്ക്ക് രണ്ടുമാസം മാത്രം പ്രായമുള്ള തന്റെ അനിയത്തിയെ ബന്ധുവിന്റെ വീട്ടിലേക്ക് അയക്കേണ്ടി വന്നുവെന്ന് ചെൻചെൻ പറയുന്നു. അന്ന് അമ്മ എഴുതിയ ഡയറിക്കുറിപ്പാണ് ഇതെന്നും ഈ പേജുകൾ കണ്ണീരിൽ കുതിർന്നവയാണെന്നും ചെൻചെനിന്റെ അതിവൈകാരികമായ ട്വീറ്റിൽ പറയുന്നു. ഒരു അമ്മയായപ്പോഴാണ് തന്റെ അമ്മയുടെ വേദന പൂർണ്ണമായും തനിക്ക് ഉൾക്കൊള്ളാനായതെന്നും കരയാതെ ഒരിക്കലും ഈ കുറിപ്പ് വായിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആ മകൾ സാക്ഷ്യപ്പെടുത്തുന്നു. പോകുന്നതിന് മുമ്പ് രണ്ടാഴ്ച മാത്രം പ്രായമുള്ള മകളെ ഒരിക്കൽക്കൂടി, അവസാനമായി മൂലയൂട്ടിയെന്നും അന്ന് ഒന്നരവയസുകാരിയായിരുന്ന തനിക്കും ആ വേദന അനുഭവപ്പെട്ടിരിക്കാമെന്നും ചെൻചെൻ പറയുന്നു.

Stories you may like

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

അഞ്ചോ ആറോ വയസ്സുള്ളപ്പോൾ അന്ന് പിരിഞ്ഞ തന്റെ സഹോദരി വീട്ടിൽ തിരിച്ചെത്തിയെങ്കിലും അവളെ പിരിഞ്ഞപ്പോൾ ഉണ്ടായ വേദന തീരാനോവായി അമ്മയുടെ ജീവിതത്തിൽ അവശേഷിക്കുമെന്നും ട്വീറ്റിൽ പറയുന്നുണ്ട്. ഒറ്റക്കുട്ടി നയത്തിന് ഇരകളായ ദശലക്ഷക്കണക്കിന് കുടുംബങ്ങളിൽ ഒന്നുമാത്രമാണ് തന്റെ കുടുംബമെന്നും ഇതിലും സങ്കടകരമായ, ഹൃദയം തകർക്കുന്ന കഥകൾ മറ്റുപലർക്കും ഉണ്ടെന്നും ആ അധ്യാപിക പറയുന്നുണ്ട്. ഒറ്റക്കുട്ടി നയം ഉണ്ടാക്കിയ ആഘാതത്തെ സ്മരിക്കുന്നതിനായി ഒരു മ്യൂസിയം ഉണ്ടായാൽ അമ്മയുടെ ഡയറി അവിടെ പ്രദർശിപ്പിക്കുമെന്നും അവർ പറയുന്നുണ്ട്.

ചെൻചനിന്റെ കഥ നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. ചൈനക്കാരും മറ്റ് രാജ്യങ്ങളിലുള്ളവരും പോസ്റ്റിനെ അനുകൂലിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. അതിൽ  ചൈനീസ് പൗരനായ ഒരാൾ താൻ തന്റെ വീട്ടിലെ മൂന്നാമത്തെ കുട്ടി ആയിരുന്നുവെന്നും ഭാഗ്യം കൊണ്ട് തന്നെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കേണ്ടി വന്നില്ലെന്നും പറയുന്നു. എന്നാൽ  ഒറ്റക്കുട്ടി നയം തെറ്റിച്ചത് കൊണ്ടുള്ള പിഴ തന്റെ കുടുംബത്തിന് കടുത്ത സാമ്പത്തികബാധ്യതയായി എന്നവർ പറയുന്നുണ്ട്. ചൈനയിലെ ഓരോ കുടുംബത്തിനും ഇതുപോലെ ഒറ്റക്കുട്ടി നയമെന്ന മനുഷ്യത്വരഹിതമായ നയം കൊണ്ടുള്ള പീഡനത്തിന്റെയും വേദനയുടെയും ഒരു കഥ ഉണ്ടാകുമെന്നും ആ കമന്റിൽ പറയുന്നുണ്ട്.

Share1TweetSendShare

Latest stories from this section

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

Discussion about this post

Latest News

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം കഠിനതടവ്! പാർലമെന്റിൽ വൻ നീക്കവുമായി മോദി സർക്കാർ

വന്ദേമാതരം ബിൽ രാജ്യസഭയ്ക്ക് പിന്നാലെ ലോക്‌സഭയിലും പാസായി ; തടസ്സപ്പെടുത്തുകയോ മനഃപൂർവ്വം ആദരിക്കാതിരിക്കുകയോ ചെയ്യുന്നവർക്ക് ഇനി 3 വർഷം വരെ തടവ്

കോട്ടയത്തെ കൊച്ചു മുറിയിൽ തുടങ്ങി ഇന്ന് ദിവസം 4 ലക്ഷം ചെരിപ്പുകൾ! 😱

കോട്ടയത്തെ കൊച്ചു മുറിയിൽ തുടങ്ങി ഇന്ന് ദിവസം 4 ലക്ഷം ചെരിപ്പുകൾ! 😱

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies