കോട്ടയം : ജോലി ചെയ്ത ശമ്പളം കിട്ടാതെ വന്നതോടെ ഗതികെട്ടാണ് താൻ പ്രതിഷേധിച്ചത് എന്ന് കെഎസ്ആർടിസിയിൽ പ്രതികാര നടപടിക്ക് ഇരയായ അഖില നായർ. ആരുടെയും ജോലിയോ യാത്രയോ തടസ്സപ്പെടുത്തിയിട്ടില്ല. സർക്കാരിനെയോ വകുപ്പിനെയോ അപകീർത്തിപ്പെടുത്തിയിട്ടുമില്ല. സമാധാനപരമായാണ് താൻ പ്രതിഷേധിച്ചത് എന്ന് അഖില പറയുന്നു.
2022 ഡിസംബർ മാസത്തിലെ ശമ്പളം ജനുവരി 11 ആയിട്ടും ലഭിച്ചിരുന്നില്ല. കൈയ്യിൽ പൈസയില്ലാതെ വന്നതോടെ മാനസിക സംഘർഷം മൂലം ഏതെങ്കിലപം തരത്തിൽ പ്രതിഷേധിക്കണം എന്ന് കരുതി. അന്ന് രാവിലെ ജോലിക്ക് പോകുമ്പോഴാണ് ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ ആത്മഹത്യ ചെയ്‌തെന്ന വാർത്ത കേട്ടത്. ഇതെല്ലാം കൂടിയായപ്പോൾ നമ്മൾ എന്തെങ്കിലും ചെയ്യേണ്ടേ എന്ന് തോന്നി. നമ്മളൊരു ജനാധിപത്യ രാജ്യത്തല്ലേ ജീവിക്കുന്നത്.
വകുപ്പിനെ ശല്യപ്പെടുത്താതെ, ജോലി തടസപ്പെടുത്താതെ, യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെയാണ് ഇത് ചെയ്തത്. നമ്മളൊരു ജനാധിപത്യ രാജ്യത്തല്ലേ ജീവിക്കുന്നത്. ഒന്ന് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ എന്നാണ് അഖില ചോദിക്കുന്നത്. 13 വർഷമായി കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നു. ഇന്നുവരെ മോശപ്പെട്ട ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അഖില വ്യക്തമാക്കി.
Discussion about this post