കൊൽക്കത്ത: ബംഗാളിൽ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണം തുടരുമ്പോൾ നിശബ്ദയായിരിക്കുന്ന മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ.പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സംസ്ഥാനത്ത് സംഘർഷം ആളിക്കത്തിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ബിജെപി പ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സംസ്ഥാനത്ത് രാമഭക്തർ ആക്രമിക്കപ്പെടുന്നുവെന്നും ശോഭയാത്ര നിർത്തിവെക്കാൻ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിൽ രാമഭക്തരെ ലാത്തികൊണ്ട് ആക്രമിക്കുന്നു, കല്ലെറിഞ്ഞും ബോംബെറിഞ്ഞും, രാമനവമി കാലത്തെ ശോഭാ യാത്ര തടഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത ബാനർജി ഹിന്ദു വിരുദ്ധയും പക്ഷപാതിയുമാണെന്ന് ഇതിലൂടെ തെളിയുന്നുവെന്ന് അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി.
ഹിന്ദുക്കൾക്കെതിരെ ആക്രമണം നടക്കുമ്പോൾ മമത ദീദി ഉറങ്ങുകയായിരുന്നു. അവർ ഒരു വിഭാഗത്തിന് മാത്രം സുരക്ഷ ഏർപ്പെടുത്തി. എന്നിട്ട് ഹിന്ദുക്കൾക്കെതിരെ അക്രമം അഴിച്ചുവിട്ടുവെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാരിനെതിരെയും കേന്ദ്രമന്ത്രി ആഞ്ഞടിച്ചു. സംസ്ഥാനം ഇപ്പോൾ ജംഗിൾ രാജ് ആണ്. ‘ബിഹാറിലെ ക്രമസമാധാന നില വഷളായി.ലാലു ഭരണകാലത്ത് ഉണ്ടായിരുന്ന ജംഗിൾരാജ് തേജസ്വി യാദവിന്റെയും നിതീഷ് കുമാറിന്റെയും കീഴിൽ തിരിച്ചെത്തിയത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post