കൊൽക്കത്ത:രാമനവമി ദിനത്തിൽ പശ്ചിമബംഗാളിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തിൽ മമത സർക്കാരിനോട് റിപ്പോർട്ട് തേടി. സംഭവത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകന്ത മജൂംദെർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയിരുന്നു. ഇതിലാണ് നടപടി.
രാമനവമി ദിനത്തിൽ രാമഭക്തരും, മറ്റ് ഹിന്ദുക്കളും, ബിജെപി നേതാക്കളുമാണ് ആക്രമണത്തിന് ഇരയായത്. ഒരു വിഭാഗം മാത്രം എല്ലായപ്പോഴും ആക്രമിക്കപ്പെടുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന പാലനം സംബന്ധിച്ച വിശദവിവരങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്നും നിർദ്ദേശമുണ്ട്.
രാമനവമി ദിനത്തെ തുടർന്നുള്ള ദിവസങ്ങളിലും ഹിന്ദുക്കൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ബിജെപി അദ്ധ്യക്ഷൻ കേന്ദ്രത്തിന് കത്ത് നൽകിയത്. ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയോടെയാണ് തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നതെന്ന് അദ്ദേഹത്തിന്റെ കത്തിൽ പറയുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ബംഗാളിൽ ഒരു വിഭാഗം മാത്രം തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെ ആക്രമിക്കപ്പെടുന്നു. ഇത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post