ഇസ്ലാമാബാദ്: സഹപ്രവർത്തകർ നിർബന്ധിത മതപരിവർത്തനത്തിനായി ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് പാകിസ്താനിലെ നിയമനിർമ്മാതാക്കളിൽ ഒരാൾ.ധനേഷ് കുമാർ ആണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
”എന്റെ സഹപ്രവർത്തകർ പലപ്പോഴും ‘കലിമ’ ചൊല്ലാനും ഇസ്ലാമിലേക്ക് മാറാനും എന്നെ ഭീഷണിപ്പെടുത്തുന്നു. ആദ്യം, കുറ്റവാളികളായ മുസ്ലീങ്ങളെ ഇസ്ലാം പഠിപ്പിക്കുക, എന്നിട്ട് എന്നോട് ഇസ്സാമാവാൻ ആവശ്യപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു.
വിപണിയിൽ ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവെയ്ക്കുന്നവരെ തടയാൻ സർക്കാർ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് ധനേഷ് കുമാർ കുറ്റപ്പെടുത്തി. പാകിസ്താാന്റെ നിലവിലെ പണപ്പെരുപ്പ പ്രശ്നത്തെക്കുറിച്ച് സംസാരിക്കവെ, ‘ റമസാനിൽ ഭക്ഷണച്ചെലവ് വർദ്ധിച്ചത് നാണക്കേടുണ്ടാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബലൂചിസ്ഥാൻ അവാമി പാർട്ടിയെ (BAP) പ്രതിനിധീകരിച്ച് 2018 ലെ പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾക്കായി സംവരണം ചെയ്ത സീറ്റിലാണ് ധനേഷ് കുമാർ ബൂചിസ്ഥാനിലെ പ്രവിശ്യാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ അദ്ദേഹം രാജ്യത്തെ സെനറ്റിൽ സേവനമനുഷ്ഠിക്കുന്നു
Discussion about this post