കൊച്ചി; അരിക്കൊമ്പൻ വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളം അല്ലാത്ത സ്ഥലങ്ങളും പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, മാറ്റാനുള്ള തീരുമാനം നടപ്പിലാക്കണമെന്ന് കോടതി ഉത്തരവിട്ടു.
എങ്ങോട്ട് മാറ്റണമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. ജനങ്ങളുടെ ഭീതി കോടതിയ്ക്ക് കാണാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ഒരാഴ്ചക്കകം തീരുമാനമായില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് മാറ്റാം. നിലവിൽ ആനയെ 24 മണിക്കൂറും നിരീക്ഷിക്കണം. ആനത്താരയിൽ പട്ടയം നൽകിയതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. ജനപ്രതിനിധികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. കോടതി തീരുമാനിക്കട്ടെ എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇത് നിരുത്തരവാദപരമായ പ്രതികരണമാണ്
ആനയെ പിടികൂടി കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ല. പിടികൂടിയതിന് ശേഷമുള്ള ആനയുടെ ദുരിതത്തെ പറ്റി ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.അരിക്കൊമ്പനെ കൂടാതെ മറ്റ് കൊമ്പൻമാരും ഉണ്ടെന്നും കോടതി പറഞ്ഞു. ആനയെ കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ല. ആനയെ പിടികൂടാൻ എളുപ്പമാണ്. എന്നാൽ അതിന്റെ ആവാസവ്യവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
ദിസ് വെക്കേഷൻ ഈസ് വിത്ത് അരിക്കൊമ്പൻ’ എന്ന പരാമർശവും കോടതി നടത്തി. കേസിൽ വാദം തുടരുകയാണ്.
Discussion about this post