മലപ്പുറം: പതിനാലുകാരിയായ പോക്‌സോ അതിജീവിതയ്ക്ക് ഒന്നര വയസ്സുകാരനായ മകനെ വിട്ടുനൽകി ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുഞ്ഞിന് മുലപ്പാലടക്കം നിഷേധിക്കപ്പെട്ടുവെന്ന വാർത്ത പുറത്ത് വന്നതോടെയാണ് ശിശുക്ഷേമസമിതിയുടെ തീരുമാനം. കഴിഞ്ഞ അഞ്ച് മാസമായി മലപ്പുറം മഞ്ചേരിയിലുള്ള ഷെൽട്ടർ ബഹോമിലാണ് പെൺകുട്ടി കഴിയുന്നത്.
പെൺകുട്ടിയേയും കുഞ്ഞിനേയും സംരക്ഷിക്കാൻ തയ്യാറാണെന്നും വിട്ട് കിട്ടണമെന്നും ആവശ്യപ്പെട്ട് പിതാവിന്റെ സഹോദരി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. ഇതിന് അനുമതി ലഭിച്ചെങ്കിലും, കുഞ്ഞ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ തുടരട്ടെ എന്ന നിലപാടിനെതിരെ അതിജീവിതയും രംഗത്തെത്തിയിരുന്നു.
അഞ്ചാം ക്ലാസ് വരെ മാത്രം സ്‌കൂളിൽ പോയിട്ടുള്ള അതിജീവിതയെ കൊണ്ട് പ്രായപൂർത്തിയാകും വരെ കുട്ടിയെ തനിച്ച് താമസിക്കാൻ തയ്യാറാണെന്ന് എഴുതി വാങ്ങിയതായും പരാതി ഉയർന്നിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് കുഞ്ഞിനെ അമ്മയ്ക്ക് തന്നെ കൈമാറാൻ സിഡബ്ല്യുസി തീരുമാനിക്കുന്നത്.
Discussion about this post