ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ മാപ്പ് പറഞ്ഞ് ഐപിഎൽ സ്ഥാപക ചെയർമാൻ ലളിത് മോഡി. സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് ലളിത് മോഡി നിരുപാധികം മാപ്പ് പറഞ്ഞത്. പരാമർശങ്ങൾ പിൻവലിച്ച് ദേശീയ മാദ്ധ്യമങ്ങളിലൂടെയും സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും മാപ്പ് പറയണമെന്ന് കോടതി ലളിത് മോഡിയോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യൻ നീതിന്യായ സംവിധാനത്തോട് തനിക്ക് തികഞ്ഞ ആദരവാണ് ഉള്ളതെന്ന് ലളിത് മോഡി ട്വീറ്റ് ചെയ്തു. ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ പരിധിയിൽ വരുന്ന ബഹുമാന്യമായ കോടതികളോട് താൻ യാതൊരു വിധത്തിലുള്ള അനാദരവും പ്രകടിപ്പിക്കില്ലെന്നും ലളിത് മോഡി മാപ്പപേക്ഷയിൽ വ്യക്തമാക്കി.
— Lalit Kumar Modi (@LalitKModi) April 18, 2023
മാർച്ച് 3നായിരുന്നു ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചെന്ന മുതിർന്ന അഭിഭാഷകൻ സി യു സിംഗിന്റെ പരാതിയിൽ സുപ്രീം കോടതി ലളിത് മോഡിയോട് വിശദീകരണം തേടിയത്. പരസ്യമായി ക്ഷാപണം നടത്താൻ ഏപ്രിൽ 13നായിരുന്നു സുപ്രീം കോടതി ലളിത് മോഡിയോട് ആവശ്യപ്പെട്ടത്. ലളിത് മോഡിക്ക് വേണ്ടി മുതിർന്ന അഭിഭാഷകനും കോൺഗ്രസ് എം പിയുമായ അഭിഷേക് മനു സിംഗ്വി ഹാജരായി.
Discussion about this post