കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായതിനെ തുടർന്ന് രോഗിയെ ചുമന്ന് ആംബുലൻസിലേക്ക് മാറ്റി ബിഎംഎസ് പ്രവർത്തകർ. 6 നിലകൾ ഉള്ള ആശുപത്രിയിൽ രോഗികളെ കൊണ്ട് പോകാനും തിരിച്ച് കൊണ്ട് വരാനും ഉള്ള ഏക വഴിയായ ലിഫ്റ്റ് കേടായിട്ട് മാസങ്ങളായി. ഇതുവരെ ശരിയാക്കാൻ സാധിച്ചിട്ടില്ല.ഇന്ന് ഒരു രോഗിയെ തിരിച്ച് കൊണ്ട് വരാൻ മറ്റു വഴിയില്ലാതെ നഗരത്തിലെ ബി എം എസ് പ്രവർത്തകരെ വിളിക്കുകയായിരുന്നു. സദാ സേവന സന്നദ്ധരായ ബി എം എസ് പ്രവർത്തകർ ആ രോഗിയെ ആംബുലൻസിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.
നമ്പർവൺ ആരോഗ്യ കേരളമെന്ന് സർക്കാർ പരസ്യം ചെയ്യുമ്പോഴും സംസ്ഥാനത്തിലെ പല സർക്കാർ ആശുപത്രികളിലും ഇന്നും പരിതാപകരമായ അവസ്ഥയാണ് ഉള്ളത്. രോഗികൾക്ക് മതിയായ സൗകര്യം ഉറപ്പാക്കാനും വിദഗ്ധ ചികിത്സ നൽകാനുമുള്ള സൗകര്യങ്ങൾ ഇപ്പോഴും അകലെയാണ്.
Discussion about this post