Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article Special

സാമൂഹ്യവിരുദ്ധരിൽ നിന്നും രക്ഷയ്ക്കായി തെരുവ് നായ്ക്കളെ വളർത്തി അമ്മയും മകളും

അടച്ചുറപ്പില്ലാത്ത വീട്ടിൽ സ്വൈര്യം ആയി ഉറങ്ങാൻ സമ്മതിക്കാത്ത പകൽ മാന്യൻമാരിൽ നിന്ന് രക്ഷ നേടാൻ ആണ് രണ്ട് നായ്ക്കളെ തെരുവിൽ നിന്നും കൂടെ കൂട്ടിയത്

by Brave India Desk
Apr 24, 2023, 11:55 pm IST
in Special
Share on FacebookTweetWhatsAppTelegram

രാത്രിയുടെ മറവിൽ അടച്ചുറപ്പില്ലാത്ത വീട്ടിൽ ശല്യക്കാരായ എത്തുന്ന സാമൂഹ്യവിരുദ്ധരായ ആളുകളിൽ നിന്നും രക്ഷനേടുന്നതിനായി വീട്ടിൽ തെരുവ് നായ്ക്കളെ വളർത്തുകയാണ് തൃപ്പൂണിത്തുറ സ്വദേശികളായ കാഞ്ചനയും അമ്മയും. രാജനഗരിയുടെ പ്രൗഢിയും മെട്രോ വികസനത്തിന്റെ പകിട്ടും ഒരുമിച്ചു പങ്കിടുന്ന തൃപ്പുണിത്തുറ പോലൊരു പ്രദേശത്താണ് രണ്ട് സ്ത്രീകൾക്ക് ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടി വരുന്നത്.

Stories you may like

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

മൃഗാവകാശ പ്രവർത്തകയും ദയ അനിമൽ വെൽഫെയർ ഓർഗനൈസേഷൻ കോർഡിനേറ്ററുമായ അമ്പിളി പുരക്കൽ പങ്കു വച്ച വിഡിയോയിലൂടെയാണ് കാഞ്ചനയുടെയും അമ്മയുടേയും അവസ്ഥ പുറംലോകമറിയുന്നത്.

തൃപ്പൂണിത്തുറ എരൂരിൽ ഇടിഞ്ഞു പൊളിഞ്ഞു നിലംപൊത്താറായ ഒരു കെട്ടിടത്തിൽ 90വയസ്സുള്ള അമ്മയ്ക്കും 10നായ്ക്കൾക്കും ഒപ്പം കഴിയുന്നു.കെട്ടിട നിർമാണ പണിക്ക് പോയി കാലങ്ങൾകൊണ്ടുണ്ടാക്കിയ 3ലക്ഷം രൂപയും വട്ടി പലിശക്ക് വാങ്ങിയ 50000 രൂപയും ചേർത്തു 15വർഷം മുൻപ് സ്വന്തമായി വാങ്ങിയ ഭൂമിയിൽ ആരോഗ്യപ്രശ്നങ്ങളുള്ള വൃദ്ധയായ അമ്മയുമായി താമസം ആരംഭിക്കുമ്പോൾ അവർ നേരിടേണ്ടി വന്നത് രാത്രി ജാരന്മാരുടെ ശല്യം ആയിരുന്നു.

അടച്ചുറപ്പില്ലാത്ത വീട്ടിൽ സ്വൈര്യം ആയി ഉറങ്ങാൻ സമ്മതിക്കാത്ത പകൽ മാന്യൻമാരിൽ നിന്ന് രക്ഷ നേടാൻ ആണ് രണ്ട് നായ്ക്കളെ തെരുവിൽ നിന്നും കൂടെ കൂട്ടിയത്. അവ പെറ്റു പെരുകി ഇപ്പോൾ 10പേരായി. വട്ടി പലിശക്ക് വാങ്ങിയ 50000അടച്ചിട്ടും അടച്ചിട്ടും കുറയാതെ വന്നപ്പോൾ തൃപ്പൂണിത്തുറ പീപ്പിൾസ് കോഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് 3ലക്ഷം രൂപ വായ്പ എടുത്തു. കോവിഡ് രൂക്ഷമാകുന്നത് വരെ പണി എടുത്തു കൃത്യമായി അടച്ചു കൊണ്ടിരുന്ന ലോൺ കോവിഡ്ന്റെ ആഘാതത്തിൽ പണിക്ക് പോകാൻ സാധിക്കാതെ ആയതോടെ പലിശ കയറി ഇപ്പോൾ ജപ്തിയിൽ ആയി.

മഴക്കാലം വന്നാൽ വെള്ളം പുരയ്ക്ക് അകത്താകുന്ന അവസ്ഥയിൽ ഒരു വീടിനു വേണ്ടി ഇവർ മുട്ടാത്ത വാതിലുകൾ ഇല്ല. പട്ടിക ജാതി വിഭാഗത്തിൽ പെട്ട ഇവർക്ക് വീട് പണിക്ക് അനുവദിച്ച ലോൺ വസ്തു പണയത്തിൽ ആയതിനാൽ നഷ്ടപ്പെട്ടു.

”ജപ്തി ചെയ്യാൻ വന്നാൽ ഈ നായ്ക്കൾക്കും അമ്മയ്ക്കും വിഷം നൽകി ഞാനും ചാവും…” എന്നാണ് വയസ്സായ അമ്മയും വയ്യാത്ത കാലുമായി കാഞ്ചന വിങ്ങുന്ന മനസ്സോടെ തന്നോട് പറഞ്ഞതെന്ന് അമ്പിളി പുരക്കൽ പറയുന്നു.

 

മൃഗാവകാശ പ്രവർത്തകയായ അമ്പിളി കാഞ്ചനയുടെ അടുക്കൽ എത്തുന്നത് അവരുടെ പെറ്റുപെരുകിയ നായ്ക്കൾ പരിസരവാസികൾക്ക് പരാതി ആയതോടെയാണ്. തുടർന്ന് അമ്പിളി പ്രതിനിധാനം ചെയ്യുന്ന DAYA Animal Welfare Organisation നായ്ക്കളെ വന്ധ്യീകരിച്ചു നൽകി. തുടർന്നുള്ള മാസങ്ങളിൽ അവർക്കുള്ള ഭക്ഷണം എത്തിക്കുകയും ചെയ്തു. കൂട്ടത്തിൽ മാസാമാസം അവരാൽ കഴിയും വിധത്തിലുള്ള സഹായം സാമ്പത്തികമായും ഭക്ഷ്യവസ്തുക്കളായും കാഞ്ചനയ്ക്കും അമ്മയ്ക്കും എത്തിച്ചു കൊടുക്കുന്നുണ്ട്. എന്നാൽ അതെല്ലാം അവർ കടന്നു പോകുന്ന അവസ്‌ഥയിൽ അപര്യാപ്തമാണെന്ന് പറയാതെ വയ്യ.

”മഴക്കാലത്ത് നായ്ക്കൾക്ക് നനയാതെ കിടക്കാൻ ഒരിടം അവർ ഞങ്ങളോട് ആവശ്യപ്പെട്ടെങ്കിലും അത് സാധിച്ചു കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. മഴ പെയ്താൽ വെള്ളം നിറയുന്ന വീട്ടിനുള്ളിൽ കാഞ്ചനയും അമ്മയും എങ്ങനെ കഴിഞ്ഞു കൂടും എന്നതും വേദനിപ്പിക്കുന്ന ഒരു ചോദ്യമാണ്.കാഞ്ചനയുടെയും അമ്മയുടെയും ഈ അവസ്ഥ പല മാധ്യമ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽ പെടുത്തി എങ്കിലും നിരാശയായിരുന്നു ഫലം” അമ്പിളി പുരക്കൽ പറയുന്നു

കാഞ്ചനക്കും അവരുടെ സംരക്ഷകർ ആയ നായ്ക്കൾക്കും ഈ മഴക്കാലം നനയാതെ കിടക്കാൻ ഇനി മനുഷ്യ സ്നേഹികളുടെ സഹായം വേണം..കാഞ്ചനയെ സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് 9447837850നമ്പറിൽ ബന്ധപ്പെടാം എന്ന് അറിയിക്കുകയാണ് മാധ്യമപ്രവർത്തക കൂടിയായ അമ്പിളി പുരയ്‌ക്കൽ .

Tags: charityAnimalhumansafety
Share29TweetSendShare

Latest stories from this section

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?

Discussion about this post

Latest News

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

പതിനാറാമത് റോസ്ഗർ മേളയിൽ 51,000 പേർക്ക് നിയമനക്കത്ത് വിതരണം ചെയ്ത് പ്രധാനമന്ത്രി ; ഇതുവരെ തൊഴിൽ ലഭിച്ചത് 10 ലക്ഷത്തിലധികം പേർക്ക്

സഞ്ജുവിനെ കൂടെ കൂട്ടാനുള്ള ചെന്നൈ ശ്രമങ്ങൾക്ക് ഭീഷണിയായി പുതിയ ടീം, സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു

Oplus_131072

ആഴ്ചകൾക്ക് മുൻപ് അച്ഛൻ മരിച്ചു ; വേദന മറക്കാൻ തുടങ്ങവേ കാർ പൊട്ടിത്തെറിച്ച് അപകടം ; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

ഇതിലും ചെറിയ സിക്സ് സ്വപ്നങ്ങളിൽ മാത്രം, പാകിസ്ഥാൻ താരത്തിന്റെ റെക്കോഡ് വൻ കോമഡി; വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies