ഹോങ്കോങ്: തായ് വാനിൽ നിന്നുള്ള സ്വാതന്ത്ര്യ അനുകൂല രാഷ്ട്രീയ പ്രവർത്തകനായ യാങ് ചിഹ്-യുവാനെ അറസ്റ്റ് ചെയ്തത് സ്ഥിരീകരിച്ച് ചൈന. എട്ട് മാസം മുൻപേ ഇയാളെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നുവെങ്കിലും ഇപ്പോഴാണ് യാങ്-ചിഹ്-യുവാനെ പിടികൂടിയ വിവരം ചൈന ഔദ്യോഗികമായി പുറത്തുവിട്ടത്.
കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ് വാൻ സന്ദർശനം നടത്തി തിരിച്ചുപോയതിന് മണിക്കൂറുകൾക്ക് ശേഷം, യാങ്-ചിഹ്-യുവാനെ ഷെജിയാങ് പ്രവിശ്യയിലെ വെൻഷൗവിൽ ചൈനീസ് ഭരണകൂടം തടഞ്ഞുവയ്ക്കുകയായിരുന്നു.
തുടർന്ന് വിഘടന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കമ്യൂണിസത്തെ കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്തു എന്നാണ് യുവാവിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റകൃത്യം. യുവാന്റെ ഒരു പുസ്തകത്തിൽ ഇത്തരം പരാമർശങ്ങളുണ്ടായതായി ചൈനീസ് ഭരണകൂടം പറയുന്നു.
Discussion about this post