കൊച്ചി: മുൻകൂട്ടി ഓർഡർ ചെയ്ത ഓണസദ്യ എത്തിച്ചു നൽകാത്തതിന് റെസ്‌റ്റോറന്റിന് പിഴ ചുമത്തി ഉപഭോക്തൃ ഫോറം. വൈറ്റിലയിലെ റെസ്‌റ്റോറന്റിന് 40,000 രൂപയാണ് പിഴ വിധിച്ചത്. 2021 ഓഗസ്റ്റിലാണ് സംഭവം. ഓണനാളിലേക്ക് അഞ്ചുപേർക്കുള്ള സദ്യയാണ് പരാതിക്കാരൻ ബുക്ക് ചെയ്തത്. വീട്ടിലെത്തിയ അതിഥികൾക്കായാണ് ഇത് ഓർഡർ ചെയ്തത്.1295 രൂപ മുൻകൂറായി അടച്ചാണ് സദ്യ ബുക്ക് ചെയ്തതെന്ന് പരാതിക്കാരിയായ ബിന്ദ്യ വി സുതൻ പറയുന്നു.
സദ്യ ഫ്‌ളാറ്റിൽ എത്തിക്കുമെന്നാണ് ബുക്ക് ചെയ്യുമ്പോൾ റെസ്റ്റോറന്റ് വാഗ്ദാനം നൽകിയത്. എന്നാൽ സമയത്ത് സദ്യ ലഭിച്ചില്ല. ഇത് റെസ്റ്റോറന്റിനെ അറിയിച്ചപ്പോൾ അവർ ഒഴിവുകഴിവുകൾ പറയുകയും പണം മടക്കിത്തരാമെന്ന് അറിയിക്കുകയും ചെയ്തതിരുന്നു. എന്നാൽ തനിക്ക് നേരിട്ട മാനസിക, ശാരീരിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരം വേണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. തുടർന്ന് ഉപഭോക്തൃ ഫോറത്തിൽ പരാതിപ്പെടുകയുമായിരുന്നു.
ബിന്ദ്യ വി സുതന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഉപഭോക്തൃ ഫോറം. സദ്യയ്ക്കായി ഈടാക്കിയ 1295 രൂപ മടക്കി നൽകുന്നതിനോടൊപ്പം നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ ഉത്തരവിടുകയായിരുന്നു.
Discussion about this post