ന്യൂഡൽഹി: രാജ്യത്തുടനീളം വലിയ ചർച്ചകൾക്ക് കാരണമായ ദ കേരള സ്റ്റോറി ജെഎൻയുവിൽ പ്രദർശിപ്പിക്കും. എബിവിയാണ് ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനമെടുത്തത്.
വിവേകാനന്ദ വിചാർ മഞ്ചിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം നാല് മണിക്കാണ് യൂണിവേഴ്‌സിറ്റിയിൽ ചിത്രം പ്രദർശിപ്പിക്കുക.
‘ലവ് ജിഹാദ്’ നിർബന്ധിത മതപരിവർത്തനം, പെൺവാണിഭം എന്നിവയുടെ യാഥാർത്ഥ്യം അനാവരണം ചെയ്യുന്ന സിനിമയാണ് ‘ദി കേരള സ്റ്റോറി’യെന്ന് എബിവിപി ചൂണ്ടിക്കാട്ടി.
അതേസമയം സിനിമയുടെ പ്രദർശനത്തെ തടയില്ലെന്നും പകരം പ്രതിഷേധിക്കുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.മതനിരപേക്ഷ ധാർമികതയെ കളങ്കപ്പെടുത്തുന്ന സിനിമയുടെ പ്രദർശനത്തെ എസ്എഫ്ഐ-ജെഎൻയു യൂണിറ്റ് അപലപിക്കുകയും ശക്തമായി എതിർക്കുകയും ചെയ്യുന്നതായി എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിൽ ലൗ ജിഹാദിലൂടെ 32000 സ്ത്രീകളെ ഐഎസ്‌ഐയിലേക്ക് എത്തിച്ചുവെന്നും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച് സമൂഹത്തെ ധ്രുവീകരിക്കാനുള്ള സംഘപരിവാറിന്റെ മറ്റൊരു ശ്രമമാണ് ദ കേരള സ്റ്റോറിയെന്നും എസ്എഫ്ഐ കുറിച്ചു.
Discussion about this post