ബംഗളൂരു : കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. പാർട്ടിയിലെ മുതിർന്ന നേതാക്കളും സ്റ്റാർ ക്യാമ്പെയ്‌നർമാരും സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതിനിടെ കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രക ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അധികാരത്തിലേറിയാൽ ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. പിന്നാലെ പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തി.
സംസ്ഥാനത്തുടനീളം ജനങ്ങൾ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് കേന്ദ്ര മന്ത്രി ശോഭ കരന്ദലാജെ പറഞ്ഞു. ” ബിജെപി പ്രവർത്തകർക്ക് ഹനുമാൻ ചാലിസ പാടാൻ അറിയില്ലെന്നാണ് രൺദീപ് സിങ് സുർജേവാല പറഞ്ഞത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ നാളെ വൈകുന്നേരം 7 മണിക്ക് ഹനുമാൻ ചാലിസ ചൊല്ലും. രൺദീപ് സിംഗ് സുർജേവാലയെ ഞാൻ പരിപാടിയിലേക്ക് ക്ഷണിക്കുന്നു. വന്ന് ഞങ്ങൾ ഹനുമാൻ ചാലിസ എങ്ങനെ വായിക്കുന്നുവെന്ന് കാണൂ. സംസ്ഥാനത്തെ എല്ലാ ജനങ്ങളോടും ഈ പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു,” ശോഭാ കരന്ദലാജെ പറഞ്ഞു.
കോൺഗ്രസ് നേരത്തെ ശ്രീരാമക്ഷേത്രത്തിനെതിരെ പോരാടിയിരുന്നു. കർണാടകയിലും ഛത്തീസ്ഗഡിലും ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് അവർ പറയുന്നു. ഇതുകൊണ്ടെല്ലാമാണ് അവർ പാർലമെന്റിൽ ഔദ്യോഗിക പ്രതിപക്ഷമായി പോലും അവശേഷിക്കാത്തതെന്നും കരന്ദലാജെ കൂട്ടിച്ചേർത്തു.
Discussion about this post