കണ്ണൂർ: രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന ദ കേരള സ്റ്റോറി എന്ന ചലച്ചിത്രം തിയേറ്ററുകളിലെത്തുകയാണ്. നിർബന്ധിപ്പിച്ച് മതപരിവർത്തനം ചെയ്ത് സിറിയയിലേക്ക് അയക്കപ്പെട്ട പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ ഇത് തന്റെ കൂടി കഥയാണെന്ന് പറയുകയാണ്, മുസ്ലീം സുഹൃത്തുക്കളുടെ സ്വാധീനത്താൽ ഹിന്ദുമതം ഉപേക്ഷിക്കേണ്ടി വന്ന ഒരു പെൺകുട്ടി. കോളേജ് പഠനത്തിനിടെ മുസ്ലീം സുഹൃത്തുക്കളുടെ സ്വാധീനത്താൽ മതം മാറി റഹ്മത്ത് ആവുകയായിരുന്നു താനെന്നു കാസർകോട് സ്വദേശിയായ ശ്രുതി പറയുന്നു. ബിരുദപഠനത്തിനിടെയായിരുന്നു മതംമാറ്റം.
‘ഇതിൽ (ദി കേരള സ്റ്റോറി) പറയുന്നത് സത്യമാണ്. 10 വർഷം മുൻപ് തന്നെയും തെറ്റിദ്ധരിപ്പിച്ച് ബ്രയിൻവാഷിന് വിധേയയാക്കി.അതുകൊണ്ടാണ് മതം മാറിയതെന്ന് യുവതി പറയുന്നു.’ ഞാൻ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. ബിരുദപഠനകാലത്തെ സഹപാഠികളിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. അവരിൽ നിന്നാണ് ഞാൻ ഇസ്ലാമിലേക്ക് അടുത്തത് . അവരുടെ മതത്തെ കുറിച്ച് എന്നോട് കൂടുതൽ കൂടുതൽ സംസാരിക്കാറുണ്ടായിരുന്നു. എന്റെ ഹിന്ദു മതത്തെക്കുറിച്ചും അവർ ചോദ്യങ്ങൾ ഉന്നയിച്ചു. ആ ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്കറിയില്ലായിരുന്നു. ഹിന്ുമതത്തെ കുറിച്ച് എനിക്ക് അജ്ഞതയായിരുന്നുവെന്ന് യുവതി പറയുന്നു. ടിവിയിലെ ഓം നമഃ ശിവായ, ജയ് ഹനുമാൻ തുടങ്ങിയ സീരിയലുകളിൽ നിന്നുള്ള ചില കാര്യങ്ങൾ മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ. പക്ഷേ, അവർക്ക് ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു, അതിനെല്ലാം എനിക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. എന്റെ ക്ലാസ്സിലെ ആളുകൾ ഈ അജ്ഞത മുതലെടുത്തുവെന്ന് ശ്രുതി വെളിപ്പെടുത്തി.
തന്റെ മുസ്ലീം സുഹൃത്തുക്കൾ ഹിന്ദുമതത്തെ കളിയാക്കാറുണ്ടായിരുന്നുവെന്ന് ശ്രുതി പറയുന്നു. ”ഉത്സവങ്ങളെ അവർ പരിഹസിക്കുകയും ഞങ്ങളുടെ ആഘോഷങ്ങൾ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് കൊണ്ടുവരാൻ മാത്രമാണെന്ന് ആരോപിക്കുകയും ചെയ്തു. ക്ഷേത്രോത്സവങ്ങളിൽ പുരുഷന്മാർ സ്ത്രീകളെ മുതലെടുക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചു.
ശരീരസ്പർശത്തെ അവർ ഉത്സവവുമായി ബന്ധപ്പെടുത്തി, ഹിന്ദുമതത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാൻ ഉപയോഗിച്ചു.ആ സമയത്ത് ഇത് ശരിക്കും അങ്ങനെയാണോ എന്ന രീതിയിലുള്ള സംശയങ്ങളും നിരവധി ചോദ്യങ്ങളും മനസിൽ ഉയർന്നുവരാൻ തുടങ്ങി. ഇസ്ലാമിൽ ഇതൊന്നും നടക്കുന്നില്ലെന്ന് മുസ്ലീം സുഹൃത്തുക്കൾ തന്നോട് നുണ പറയാറുണ്ടായിരുന്നുവെന്ന് ശ്രുതി കൂട്ടിച്ചേർത്തു.
ആൺകുട്ടികളും പെൺകുട്ടികളും വെവ്വേറെ ഇരിക്കുന്നു. പെൺകുട്ടികളുടെ സുരക്ഷയുടെ ഉറപ്പ് എന്നാണ് അവർ പർദ സമ്പ്രദായത്തെ വിശേഷിപ്പിച്ചിരുന്നത്. തന്റെ മതം പരമപ്രധാനമായി നിലനിർത്താൻ ശ്രമിച്ചു. അവരുടെ അഭിപ്രായത്തിൽ ഇസ്ലാം മാത്രമാണ് ശരിയായ മതമെന്ന് അവർ വാദിച്ചു. കേൾക്കുന്നവർക്ക് പോലും അത് ശരിയാണെന്ന് തോന്നുന്ന തരത്തിൽ അവർ അഭിപ്രായം പറയാറുണ്ടായിരുന്നുവെന്ന് ശ്രുതി വെളിപ്പെടുത്തി.
Discussion about this post