ലക്‌നൗ: ഉത്തർപ്രദേശിൽ മന്ത്രിയ്ക്ക് വധ ഭീഷണി ലഭിച്ച സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്. ഹസ്രത്ഗഞ്ചിലെ കോട്ട്‌വാലി പോലീസാണ് നടപടിയെടുത്തത്. ക്യാബിനറ്റ് മന്ത്രി നന്ദ് ഗോപാൽ ഗുപ്തയ്ക്കാണ് വധഭീഷണി ലഭിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ 19 നായിരുന്നു സംഭവം. അദ്ദേഹത്തിന്റെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കോളുകൾ തുടർച്ചയായി വരികയായിരുന്നു. ഇതോടെ അദ്ദേഹം പോലീസിൽ പരാതി നൽകി. പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇതിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
പ്രതിയുമായി ബന്ധപ്പെട്ടതോ കേസുമായി ബന്ധപ്പെട്ടതോ ആയ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കൊടും കുറ്റവാളി അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഈ സാഹചര്യത്തിൽ പ്രതി അതീഖ് അഹമ്മദുമായി ബന്ധമുള്ളയാളാണ് എന്നാണ് പുറത്തുവരുന്ന സൂചനകൾ.
Discussion about this post