തിരുവനന്തപുരം : എഐ ക്യാമറകൾക്കായി സർക്കാര‍് നയാ പൈസ ചെലവാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിന്നെ എവിടെയാണ് അഴിമതി നടന്നിട്ടുളളത് എന്ന് അദ്ദേഹം ചോദിച്ചു. ക്യാമറ വിവാദം ഉയർത്തി പുകമറ സൃഷ്ടിച്ചുകൊണ്ട് സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികൾ മറയ്ക്കാനുള്ള നീക്കമാണിതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
ഓരോ ദിവസവും പ്രതിപക്ഷം പറയുന്നത് വ്യത്യസ്തമായ വിവരങ്ങളാണ്. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും പറയുന്നത് രണ്ട് കണക്കാണ്. വിഡി സതീശൻ 100 കോടിയുടെ അഴിമതി എന്ന് പറയുമ്പോൾ രമേശ് ചെന്നിത്തല 132 കോടി അഴിമതിയെന്ന് പറയന്നു. ആദ്യം നിങ്ങൾ ഓരു തീർപ്പിലെത്തണമെന്നും ഗോവിന്ദൻ പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ എഐ ക്യാമറയെ വിവാദത്തിൽ എത്തിക്കുന്നവർ പദ്ധതിയുടെ ഒന്നാം ഭാഗം നോക്കി മാത്രമാണ് അഴിമതി എന്ന് പറയുന്നത്. രണ്ടാം ഭാഗം കൂടി വായിച്ചാൽ പ്രതിപക്ഷ നേതാക്കൾക്ക് അഴിമതി ആരോപണം ഉണ്ടാകില്ല എന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Discussion about this post