ന്യൂഡൽഹി: ഇന്ത്യൻ വ്യോമാതിർത്തി കടന്ന് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 777. കനത്ത മഴയെ തുടർന്ന് വിമാനം ലാഹോർ വിമാനത്താവളത്തിൽ ഇറക്കാൻ സാധിക്കാതെ വന്ന വിമാനം ഇന്ത്യൻ വ്യോമമേഖലയിലേക്ക് വഴിതിരിച്ച് വിട്ടത്. അതിർത്തി കടന്നതിന് പിന്നാലെ വിമാനം ഇന്ത്യൻ വ്യോമസേനയുടെ നിരീക്ഷണ വലയത്തിലായി.
ഈ മാസം നാലാം തിയതിയാണ് സംഭവം. മസ്‌കറ്റിൽ നിന്ന് ലാഹോറിലെ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് വിമാനം പുറപ്പെട്ടത്. മോശം കാലാവസ്ഥ മൂലം വിമാനം ലാൻഡ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് അധികൃതർ ഈ വിവരം ഡൽഹി എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും, കാലാവസ്ഥ കണക്കിലെടുത്ത് വഴിമാറി പറക്കുന്നതിനുള്ള അനുവാദത്തിന് അഭ്യർത്ഥിക്കുകയുമായിരുന്നു.
പഞ്ചാബിലെ ഭിഖിവന്ദ് നഗരത്തിന് മുകളിലൂടെ വിമാനം പറന്നിട്ടുണ്ടെന്നാണ് ഫ്‌ളൈറ്റ് റഡാറിൽ നിന്ന് ലഭിക്കുന്ന വിവരം. ഇവിടെ അൽപ്പനേരം പന്നതിന് ശേഷം വീണ്ടും പാകിസ്താൻ വ്യോമാതിർത്തിയിലേക്ക് പ്രവേഷിച്ച് മുൾട്ടാനിൽ ഇറങ്ങുകയും ചെയ്‌തെന്നാണ് വിവരം.
ക്വാലാലംപൂരിലേക്കും ബാങ്കോക്കിലേക്കുള്ള പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി വഴിയാണ് പോകുന്നത്. അതേപോലെ ചില ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമാതിർത്തി വഴിയും പോകാറുണ്ട്. മോശം കാലാവസ്ഥ മൂലം വിമാനങ്ങൾ വഴിതിരിച്ച് വിടാനുള്ള അഭ്യർത്ഥന വളരെ സാധാരണമാണെന്നാണ് അധികൃതർ പറയുന്നത്.
Discussion about this post