ന്യൂഡൽഹി: ദി കേരള സ്റ്റോറി തങ്ങളുടെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന തമിഴ്‌നാട് മൾട്ടിപ്ലക്‌സ് ഉടമകളുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് സിനിമയുടെ നിർമ്മാതാവ് വിപുൽ ഷായും സംവിധായകൻ സുദീപ്‌തോ സെന്നും. തമിഴ്‌നാട്ടിലെ തീയേറ്ററുകളുടെ തീരുമാനം തങ്ങളെ അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്‌തെന്ന് ഇരുവരും പറയുന്നു.
ഇത് നിയമവിരുദ്ധമായ കാര്യമാണ്, അതിലുപരി അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ അവകാശങ്ങളുടെ ലംഘനം കൂടിയാണ്. സിനിമയെ കുറിച്ച് തെറ്റായ വാദങ്ങളാണ് പലരും പ്രചരിപ്പിക്കുന്നത്. പ്രദർശനം നിരോധിച്ച തീരുമാനം അത്യധികം നിരാശാജനകമാണ്. ഞങ്ങൾ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സുദീപ്‌തോ സെൻ പറയുന്നു. കോടതിയെ സമീപിക്കുന്നതിന് മുൻപായി പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വിവാദങ്ങളെ മറികടന്ന് ദ കേരള സ്റ്റോറി രാജ്യമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്ന് മികച്ച കളക്ഷനാണ് സ്വന്തമാക്കുന്നത്. വലിയ തോതിൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾ ഉണ്ടായിരുന്നിട്ടും മൂന്ന് ദിവസം കൊണ്ട് 35. 75 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
Discussion about this post