മലപ്പുറം; താനൂർ ബോട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ അപകടത്തിന്റെ മാനസീക ആഘാതത്തിൽ നിന്ന് മോചിതരാക്കാൻ പിന്തുണ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
താനൂർ ബോട്ട് അപകടത്തിൽപ്പെട്ട് ചികിത്സയിലുള്ളവരുടെ അനുഭവവും അവസ്ഥയും ഏറെ നൊമ്പരപ്പെടുത്തുന്നതാണ്. ശാരീരികമായി രണ്ടുപേർ ഒഴികെ എല്ലാവരും സ്റ്റേബിൾ ആയിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ശാരീരിക അവസ്ഥയെക്കാൾ അപകടം ഉണ്ടാക്കിയ നടുക്കത്തിന്റെയും ഭയത്തിന്റെയും ആഘാതത്തിലാണ് അവർ. പ്രത്യേകിച്ച് കുഞ്ഞുങ്ങൾ.
അപകടത്തിൽ പരിക്കേറ്റവരെ കൂടാതെ മരണമടഞ്ഞവരുടെ ബന്ധുക്കൾക്കും മാനസീക ആഘാതത്തിൽ നിന്ന് മുക്തമാക്കാൻ പിന്തുണ നൽകുമെന്ന് വീണ ജോർജ്ജ് കൂട്ടിച്ചേർത്തു. 22 പേരാണ് താനൂർ തൂവൽതീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തിൽ മരണമടഞ്ഞത്.
Discussion about this post