തിരുവനന്തപുരം: സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില്‍ വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ലഹരി ഉപയോഗത്തില്‍ സിനിമാക്കാര്‍ക്ക് പ്രത്യേക ഇളവൊന്നുമില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിൽ കേട്ടറിവിൻറെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.
സിനിമാ മേഖലയിലെ ലഹരി പരിശോധനയിൽ പോലീസും എക്സൈസും മെല്ലെപ്പോക്ക് നയമാണ് പിന്തുടരുതെന്നാണ് പൊതുവെ ഉയരുന്ന ആരോപണം. കൃത്യമായ വിവരങ്ങൾ ലഭിച്ചാലും ആഘോഷ പാര്‍ട്ടികളിലും ഹോട്ടലുകളിലും പരിശോധന ശക്തമല്ല.
സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നിര്‍മാതാവായ എം.രഞ്ജിത്ത് നടത്തിയ വെളിപ്പെടുത്തലും വിവാദമായിരുന്നു. സിനിമകളുടെ ഷൂട്ടിങ് ഇപ്പോൾ കാസർകോട് ഭാഗത്ത് കൂടുതലായി നടക്കുന്നുവെന്നും ഇതിന് കാരണം മയക്കുമരുന്നിൻറെ ലഭ്യതയാണെന്നും എം. രഞ്ജിത്ത് വെളിപ്പെടുത്തിയിരുന്നു.
Discussion about this post