പ്രായലിംഗ വ്യത്യാസം കൂടാതെയാണ് ഇന്ന് ഹൃദ്രോഗം ആളുകളെ ബാധിക്കുന്നത്. പലപ്പോഴും ഹൃദയാഘാതം തിരിച്ചറിയാനാകാത്ത പോകുന്നതാണ് മരണകാരണമായ മാറുന്നത്. അതിനാൽ ഹൃദയാഘാത ലക്ഷണങ്ങൾ മനസിലാക്കി വയ്ക്കുക എന്നത് ഏറെ നിർണായകമാണ്. ഹൃദയം പൂർണമായും പ്രവർത്തനരഹിതമായി തളർന്നു വീഴുന്നതിന് മുൻപായി ഹൃദയാഘാതത്തിന്റെ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കും. ഇത് മനസിലാക്കി പ്രാരംഭ ചികിത്സ നൽകാൻ കഴിഞ്ഞാൽ ഒരു പക്ഷെ രക്ഷിക്കാൻ സാധിക്കും
നെഞ്ചിന്റെ മധ്യ ഭാഗത്തായി ഭാരം കയറ്റിവച്ചതുപോലെയുള്ള അസ്വസ്തത. പ്രമേഹം മുതലായവയുള്ളവരിൽ നെഞ്ചുവേദയുണ്ടാകണമെന്നില്ല.ചിലപ്പോൾ നെഞ്ചുവേദനയ്ക്കു പകരം മേൽവയറ്റിൽ വേദനയോ, വയറെരിച്ചിലോ ഇടത് തോളത്ത് വേദനയോ, താടിയിലോ, കഴുത്തിന്റെ പുറത്തോ, നെഞ്ചിന്റെ പിൻഭാഗത്തോ വേദനയുമായി ഹൃദയാഘാതം സംഭവിക്കാം.വേദനയോടൊപ്പം ശ്വാസം വലിക്കാനുള്ള ബുദ്ധിമുട്ട്, അമിതമായ നെഞ്ചിടിപ്പ്, വിയർപ്പ്, ഛർദ്ദി തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.
എന്നാൽ ഈ ലക്ഷണങ്ങൾ എല്ലാം തന്നെ ഹൃദയാഘാതം ആകണമെന്ന് നിര്ബന്ധമില്ല . ഗ്യാസ് , പിത്താശയത്തിലെ കല്ല്, പുളിച്ചു തികട്ടൽ മുതലായ പല അസുഖങ്ങളും ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാം.അതിനാൽ നാൽപ്പതു വയസ്സു കഴിഞ്ഞവരിൽ നെഞ്ചത്തോ, വയറിന്റെ മേൽഭാഗത്തോ, കഴുത്ത് മുതൽ താടിയിലോ, പുറത്തോ, ഇടതു തോളിലോ അസാധാരണമായ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ ഹൃദയാഘാതമല്ല എന്ന് ഉറപ്പ് വരുത്തണം.
എന്തായിരിക്കണം ആദ്യ ശ്രുശ്രൂഷ
പാനിക് ആകാതെ ഇരിക്കുക, രോഗിയെ സ്വസ്ഥനാക്കി വയ്ക്കുക എന്നതാണ് ആദ്യപടി. ഹൃദയാഘാതമുണ്ടായാൽ ഉടനെ ഇരുന്നോ, കിടന്നോ വിശ്രമിക്കാൻ അനുവദിക്കുക. വീട്ടിൽ പതിവായി കഴിക്കുന്ന ആസ്പിരിൻ, സോർബിട്രേറ്റ്, സ്റ്റാറ്റിൻ (കൊളസ്ട്രോൾ മരുന്ന്) ഗുളികകൾ ഉണ്ടെങ്കിൽ അത് കഴിക്കുവാനായി നൽകാം. ശ്വാസ തടസമുണ്ടെങ്കിൽ കസേരയിൽ മുന്നോട്ട് ചാഞ്ഞ് ഇരിക്കുക. ക്ഷീണം വരികയാണെങ്കിൽ കിടക്കുക.ശ്വാസതടസ്സമുണ്ടെങ്കിൽ കാറിൽ ഇരിക്കാൻ ശ്രമിക്കുക.
ഛർദ്ദിക്കുകയാണെങ്കിൽ തല ഒരു വശത്ത് ചരിച്ച് പിടിക്കുക.തീരെ ക്ഷീണമാണെങ്കിൽ കിടത്തുക.ഹൃദയമിടിപ്പും ശ്വാസോച്ഛാസവും നിലയ് ക്കുകയാണെങ്കിൽ കൂടുതൽ സഹായികളെ വിളിച്ച് സിപിആർ (നെഞ്ചിലമർത്തലും കൃത്രിമശ്വാസോച്ഛാസവും) എന്ന പ്രക്രിയ ചെയ്യുക. രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക.
Discussion about this post