കുട്ടികളിൽ വിർച്വൽ ഓട്ടിസം എന്ന അവസ്ഥ വർധിച്ചു വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.കുട്ടികളിൽ സ്‌ക്രീൻ ടൈം വർധിക്കുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണിത്. വ്യക്തമാക്കി പറഞ്ഞാൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ് തുടങ്ങിയ ഗാഡ്‌ജെറ്റുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന അവസ്ഥ. ഇതിനു പലപ്പോഴും കാരണക്കാരാകുന്നത് മാതാപിതാക്കളാണ്.
പലപ്പോഴും വാശിപിടിക്കുന്ന കുഞ്ഞുങ്ങളെ അടക്കിയിരുത്തുന്നതിനായി കയ്യിൽ മൊബൈൽഫോൺ നൽകുന്നു. എന്നാൽ അവർ ചെയ്യുന്നതെറ്റിന്റെ ആഴം അവർ അറിയുന്നില്ല. ഭക്ഷണം കഴിക്കണമെങ്കിൽ, ഉറങ്ങണമെങ്കിൽ, പറഞ്ഞാൽ അനുസരിക്കണമെങ്കിൽ എല്ലാം തന്നെ കളിയ്ക്കാൻ, കാർട്ടൂൺ കാണാൻ ഫോൺ തരാം എന്നതാണ് പല മാതാപിതാക്കളുടെയും വാഗ്ദാനം. ഇതിലൂടെ കുട്ടികളുടെ ലോകം മൊബൈൽ സ്‌ക്രീനിൽ ഒതുങ്ങുന്നു.
മൊബൈലിനും മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്കും അടിമയാകുന്ന കുട്ടികൾ നിശ്ചിത സമയങ്ങളിൽ പൂർത്തിയാക്കേണ്ട ഫിസിക്കൽ മൈൽസ്റ്റോണുകൾ പൂർത്തിയാക്കാതെ പോകുന്നു. മൊബൈലിന്റെ അമിതഉപയോഗത്തിലൂടെ കുട്ടികൾക്ക് സോഫ്റ്റ് സ്കില്ലുകൾ ഇല്ലാതാക്കുക, സംസാരിക്കാൻ വൈകുക, സോഷ്യൽ സ്കില്ലുകൾ ഇല്ലാതാക്കുക തുടങ്ങിയ അവസ്ഥകളുണ്ടാകുന്നു.
ലേണിങ് ഡിസെബിലിറ്റി ഇതിന്റെ മറ്റൊരു വശമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത് പണ്ട് ഒരു കാര്യം കുട്ടികളെ പറഞ്ഞു മനസിലാക്കാൻ എടുത്തതിന്റെ ഇരട്ടി ശ്രമമാണ് ഇന്നത്തെകാലത്ത് അനിവാര്യമായി വരുന്നത്. ഏറെ ശ്രമകരമെങ്കിലും കുട്ടികളിലെ സ്‌ക്രീൻ ടൈം കുറച്ചാൽ, അല്ലെങ്കിൽ പൂർണമായും ഒരു വിടുതൽ നൽകിയാൽ ഈ അവസ്ഥയിൽ നിന്നും മാറ്റം ഉണ്ടാകും.
Discussion about this post