ന്യൂഡൽഹി: കർണാടകയിൽ ആര് മുഖ്യമന്ത്രിയാവുമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമായേക്കും. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഭൂരിപക്ഷം എംഎൽഎമാരും രാഹുലും സിദ്ധരാമയ്യയെ പിന്തുണയ്ക്കുമ്പോൾ, കോൺഗ്രസിന്റെ വിജയശില്പിയായ ഡികെ ശിവകുമാറിനും പിന്തുണയേറുന്നുണ്ട്. സോണിയയുടെയും മല്ലികാർജ്ജുൻ ഖാരർഗയുടെയും പിന്തുണ എംകെ ശിവകുമാറിനാണ്. എന്നാൽ അദ്ദേഹത്തിനെതിരെയുള്ള കേസുകൾ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് അനുയായികൾ.
മുതിർന്ന നേതാവെന്ന നിലയിൽ സിദ്ധരാമയ്യക്ക് അവസരം ലഭിക്കുമെന്നാണ് സൂചന. തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് പ്രഖ്യാപിച്ച സിദ്ധരാമയ്യയ്ക്ക് അവസരം നൽകണമെന്ന ചിന്തയാണ് ദേശീയ നേതൃത്വത്തിന്. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമ്പോൾ, ഡി.കെ. ശിവകുമാറിന് ഉപമുഖ്യമന്ത്രി പദമോ ആഭ്യന്തരം പോലുള്ള മികച്ച വകുപ്പുകളോ ലഭിച്ചേക്കും.അതല്ല, മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും രണ്ടര വർഷം വീതം നൽകണമെന്ന വാദവുമുണ്ട്.
ലിംഗായത്ത് പ്രതിനിധിയെന്ന നിലയിൽ എം.ബി.പാട്ടീൽ, ദലിത് നേതാവ് ജി.പരമേശ്വര എന്നിവരെ ഉപമുഖ്യമന്ത്രി പദത്തിലേക്കു പരിഗണിച്ചേക്കും.
Discussion about this post