തിരുവനന്തപുരം : പതിനേഴുകാരിയെ മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ബീമാപളളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.
ബീമാപള്ളി സ്വദേശിനി അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ താമസിച്ചാണ് പഠിച്ചിരുന്നത്. ഇന്നലെയാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മതപഠനശാലയിലെ അധികൃതരിൽ നിന്ന് പെൺകുട്ടി ക്രൂരമായ പീഡനം നേരിട്ടതായി ആരോപണം ഉയരുന്നുണ്ട്. നേരത്തെയും പെൺകുട്ടി സ്ഥാപനത്തിനെതിരെ പരാതി നൽകിയിരുന്നു.
ഇന്നലെ ഉമ്മയെ വിളിച്ച് പെട്ടെന്ന് തന്നെ ബാലരാമപുരത്ത് എത്തണമെന്ന് പറഞ്ഞിരുന്നു. തുടർന്ന് ഒന്നര മണിക്കൂറിൽ ഉമ്മ സ്ഥാപനത്തിൽ എത്തിയെങ്കിലും മകളെ കാണാൻ അനുവദിച്ചില്ല. പിന്നീടാണ് മകൾ തൂങ്ങിമരിച്ചുവെന്ന വിവരം അറിയുന്നത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Discussion about this post