തിരുവനന്തപുരം: ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം വീണ്ടും രംഗത്ത്.
മകൾ തന്നെ കൂട്ടിക്കൊണ്ടുപോകണമമെന്ന് ആവശ്യപ്പെട്ടതോടെ മതപഠനശാലയിൽ എത്തിയ മാതാവിനെ അസ്മിയെ കാണാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു. രണ്ടുമണിക്കൂറിന് ശേഷം മകളെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് ബഹളം വച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ലൈബ്രറിയിൽ മകളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി.
അസ്മിയുടേത് ആത്മഹത്യ ചെയ്ത് തന്നെയാണോ എന്ന് സംശയമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആരോപിച്ചു. മതപഠനശാലയിൽ സുരക്ഷാക്രമീകരണങ്ങൾ ഇല്ലെന്ന് കുടുംബം ആരോപിച്ചു.
അതേസമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്മിയുടേത് തൂങ്ങിമരണമെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് പതിവ്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് വിളിക്കാതിരുന്നതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും, ഉമ്മ സ്ഥാപനത്തിലെത്തിയപ്പോൾ മകളെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
Discussion about this post