ഇടുക്കി: ചിന്നക്കനാൽ വനമേഖലയിൽ നാശം വിതച്ചതിനെ തുടർന്ന് പെരിയാർ കടുവ സങ്കേതത്തിന് സമീപത്തെ വനത്തിലേക്ക് മാറ്റിയ അരിക്കൊമ്പനായി ഫാൻസ് അസോസിയേഷൻ. അണക്കരയിലാണ് കാട്ടാനയുടെ പേരിൽ ഫാൻസ് അസോസിയേഷൻ രൂപീകരിച്ചത്.
ഓട്ടോറിക്ഷാ തൊഴിലാളികളാണ് ഇതിന് പിന്നിൽ. അരിക്കൊമ്പന്റെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോർഡ് ഫാൻസുകാർ ചേർന്ന് അണക്കര ടൗണിൽ സ്ഥാപിച്ചിട്ടുണ്ട്.
ആനയുടെ ആവാസമേഖലയിൽ മനുഷ്യൻ കടന്നുകയറി, അന്യായമായ ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുള്ള പ്രതിഷേധമാണ് കൂട്ടായ്മയ്ക്ക് കാരണമായതെന്ന് ഫാൻസുകാർ പറയുന്നു.
അരിക്കൊമ്പൻ തിരികെ ചിന്നക്കനാലിൽ എത്തുമെന്നും, ജനവാസമേഖലയിൽ ആന കയറാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും അസോസിയേഷൻ വ്യക്തമാക്കി. ആന തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Discussion about this post