തിരുവനന്തപുരം: ചിറയിൻകീഴ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പുളിമൂട്ട് കടവ് സ്വദേശിയായ യുവാവിനെതിരെ ആരോപണവുമായി പിതാവ്. യുവാവിന്റെ ശല്യത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പിതാവ് പറഞ്ഞു. ചിറയിൻകീഴ് സ്വദേശിനി രാഖി ശ്രീയാണ് തൂങ്ങിമരിച്ചത്.
28 കാരനായ യുവാവ് പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തനിക്കൊപ്പം ഇറങ്ങിവന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ആയിരുന്നു 28കാരനായ യുവാവിന്റെ ഭീഷണി. ഇതേ തുടർന്ന് പെൺകുട്ടി വലിയ ഭയത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഈ മാസം 16 ന് ഇയാൾ പെൺകുട്ടിയെ വഴിയിൽ ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് വ്യക്തമാക്കി.
ആറ് മാസം മുമ്പ് ഒരുക്യാമ്പിൽ വച്ചാണ് പെൺകുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. തുടർന്ന് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. എന്നാൽ പെൺകുട്ടിയ്ക്ക് ഇത് നിരസിച്ചു. ഇതോടെയാണ് ഇയാൾ ഭീഷണി ആരംഭിച്ചത്. സ്‌കൂളിൽ പോകുമ്പോൾ ഇയാൾ പെൺകുട്ടിയ്ക്ക് ഭീഷണിപ്പെടുത്തിക്കൊണ്ട് കത്തുകൾ നൽകാറുണ്ടായിരുന്നുവെന്നും പിതാവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു രാഖി ശ്രീ തൂങ്ങിമരിച്ചത്. എസ്എസ്എൽസി പരീക്ഷയിൽ രാഖി ശ്രീയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.













Discussion about this post