ഭോപ്പാൽ: തീർത്ഥാടകർക്ക് സൗജന്യ വിമാനയാത്ര ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി മദ്ധ്യപ്രദേശ്. ഭോപ്പാലിൽ നിന്ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്കാണ് ആദ്യ യാത്ര. 32 മുതിർന്ന പൗരന്മാരാണ് ഇന്ന് വിമാനയാത്രയിൽ പങ്കെടുത്തത്. ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിൽ വച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഫ്‌ളാഗ് ഓഫ് ചെയ്തു.
24 പുരുഷന്മാരും എട്ട് സ്ത്രീകളും അടങ്ങുന്ന 32 വയോജനങ്ങളാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. തീർത്ഥാടകർക്ക് ആദരസൂചകമായി ഷാളുകളും നാളികേരവും സമ്മാനിച്ചു. ഈ യാത്രയുടെ താമസവും യാത്രാ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
അതേസമയം, മുതിർന്ന പൗരന്മാരുടെ വിമാനത്തിൽ യാത്ര ചെയ്യണമെന്ന സ്വപ്നം പൂവണിയുന്നതിനാൽ ഇന്ന് മനോഹരവും പുണ്യവുമായ ദിവസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ”ഇന്ന് ഒരു സ്വപ്നം സഫലമായിരിക്കുന്നു. എന്റെ മാതാപിതാക്കളെപ്പോലുള്ള പ്രായമായവർ വിമാനത്തിൽ തീർത്ഥാടനത്തിന് പോകുന്നു. ചെരിപ്പിടുന്നവർക്കും വിമാനത്തിൽ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ യാഥാർത്ഥ്യമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ മാതാപിതാക്കൾ ഇന്ന് പുണ്യസ്ഥലത്തേക്ക് പോകുന്നു. രാമന്റെ കൃപയാൽ അവർ തീർത്ഥാടനത്തിന് പോകുന്നതിലൂടെ സംസ്ഥാനത്തിനും ജനങ്ങൾക്കും അനുഗ്രഹം ലഭിക്കും. നിലവിൽ കുടുംബത്തിലെ ഒരു അംഗത്തിന് മാത്രമേ ഈ പദ്ധതി കൊണ്ട് ഗുണം ലഭിക്കുന്നുള്ളൂ. അതികം വൈകാതെ കുടുംബത്തിലെ മുതിർന്ന ദമ്പതിമാർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post