അലഹബാദ്: മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് ഒരു ക്രൂരനല്ലെന്നും, വാരണാസിയിലെ ആദി വിശ്വേശ്വര ക്ഷേത്രം ഔറംഗസേബ് തകർത്തിട്ടില്ലെന്നുമുള്ള വാദവുമായി അഞ്ജുമാൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി. ഗ്യാൻവാപി മസ്ജിദ് തർക്ക കേസിൽ കക്ഷിയായ അഞ്ജുമാൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി വാരണാസി കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം പറയുന്നത്.
” മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് ഒരു ക്രൂരനായിരുന്നില്ല. 1669ൽ വാരണാസിയിലെ വിശ്വേശ്വര ക്ഷേത്രം തകർത്തത് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമല്ല. രണ്ട് കാശി വിശ്വനാഥ ക്ഷേത്രങ്ങൾ എന്നത് വെറും സങ്കൽപ്പമാണ്. ആയിരക്കണക്കിന് വർഷങ്ങളായി ഗ്യാൻവാപി എന്ന പള്ളിയുണ്ട്. അത് മസ്ജിദ് തന്നെയാണ്. സമീപമുള്ള ജില്ലകളിൽ നിന്ന് പോലും മുസ്ലീങ്ങൾ ഇവിടെയെത്തി പ്രാർത്ഥന നടത്താറുണ്ടെന്നും” ഹർജിയിൽ പറയുന്നു.
ഗ്യാൻവാപി പള്ള സമുച്ചയത്തിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച ഹർജിയിലും ഇവർ എതിർപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ഹർജിയിൽ ഉന്നയിച്ച വാദങ്ങൾക്കെതിരെ വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. ഔറംഗസേബിൽ അവർക്ക് ഇത്രയും വിശ്വാസം ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് ഹർജിയെ ഭയപ്പെടുന്നതെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ ചോദിച്ചു. ഗ്യാൻവാപിയിൽ സർവേ നടത്തണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി നാളെ പരിഗണിക്കും.
Discussion about this post