ബംഗളൂരു: പോപ്പുലർ ഫ്രണ്ട് ഭീകരർ നിഷ്ഠൂരമായി കൊല ചെയ്ത ബിജെപി നേതാവ് പ്രവീൺ നെട്ടാരുവിന്റെ ഭാര്യയെ ജോലിയിൽ നിന്നും പുറത്താക്കിയ തീരുമാനം പിൻവലിച്ച് കർണാടക സർക്കാർ. ഭാര്യ നുതാൻ കുമാറിനെ തിരിച്ചെടുത്തുകൊണ്ട് സർക്കാർ അറിയിപ്പ് പുറത്തിറക്കി. ഇന്നലെയാണ് നൂതാനെ സിദ്ധരാമയ്യ സർക്കാർ ജോലിയിൽ നിന്നും പുറത്താക്കിയത്.
സർക്കാർ തസ്തികയിൽ താത്കാലിക ജീവനക്കാരിയാണ് നുതാൻ. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കഴിഞ്ഞ സർക്കാർ നിയമനം നൽകിയ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവിട്ടിരുന്നു. ഇതാണ് നുതാനെയും ബാധിച്ചത്. നുതാന് പുറമേ 150 കരാർ തൊഴിലാളികൾക്കായിരുന്നു ജോലി നഷ്ടമായത്.
എന്നാൽ ഇതിന് പിന്നാലെ സിദ്ധരാമയ്യ സർക്കാരിനെതിരെ ശക്തമായ ജനരോഷം ഉയർന്നുവന്നിരുന്നു. ഇതോടെയാണ് തീരുമാനം പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായത്. മാനുഷിക പരിഗണനയെ തുടർന്നാണ് തിരിച്ചെടുത്തത് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ രൂക്ഷമായ വിമർശനമാണ് സർക്കാരിനെ ഇതിലേക്ക് നയിച്ചത്.
ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു പ്രവീൺ നെട്ടാരു. അദ്ദേഹത്തെ പോപ്പുലർ ഫ്രണ്ട് മതഭീകരർ കൊലപ്പെടുത്തിയതോടെ കുടുംബം അനാഥമായി. ഇതോടെ ബസവരാജ് ബൊമ്മെ സർക്കാർ ആണ് നുതാന് ജോലി നൽകിയത്.
Discussion about this post