തൃശൂർ: കയ്പമംഗലത്ത് അമ്മയെയും മകനെയും കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോലോത്തും പറമ്പിൽ മുഹമ്മദ് റാഫിയുടെ ഭാര്യ ഫൗസിയ (34), മുഹമ്മദ് റിഹാൻ (12) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. റാഫിയുടെ പിതാവിനും മാതാവിനും ഒപ്പമാണ് ഫൗസിയ താമസിക്കുന്നത്. റാഫി വിദേശത്താണ്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരന്നില്ല. റാഫിയുടെ മാതാവ് കുറച്ച് ദിവസങ്ങളായി മകളുടെ വീട്ടിൽ ആയിരുന്നു. പിതാവ് ഉച്ചയ്ക്ക് പുറത്ത് പോയിരുന്നു. ആറ് മണിയോടെ പിതാവ് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ ഇരുവരെയും കണ്ടത്. ഉടനെ നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു.
ഫൗസിയ കെട്ടി തൂങ്ങിയ നിലയിലും, മുഹമ്മദ് റിഹാൻ കട്ടിലിലും മരിച്ച് കിടക്കുന്നതായാണ് കണ്ടത്. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. കയ്പമംഗലം ഹിറ സ്‌കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് റിഹാൻ.
Discussion about this post