തിരുവനന്തപുരം : ഊണിനൊപ്പം വിളമ്പിയ മട്ടൺകറി കുറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത് പ്രതി. പൂജപ്പുര സെൻട്രൽ ജയിലിലാണ് സംഭവം. വയനാട് സ്വദേശി ഫൈജാസാണ് ആക്രമണം നടത്തിയത്. ഇയാള് മയക്കുമരുന്ന് കേസിലെ പ്രതിയാണ്. സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഊണിനൊപ്പം വിളമ്പിയ മട്ടൺകറി കുറഞ്ഞുപോയെന്ന് പറഞ്ഞ് ഇയാൾ ഡെപ്യൂട്ടി ജയിലറെ ഉൾപ്പെടെ കൈയ്യേറ്റം ചെയ്തു. ഒരാൾക്ക് 100 ഗ്രാം കറി വീതമാണ് നൽകാറുള്ളത്. എന്നാൽ ഇതിന്റെ അളവ് കുറഞ്ഞുവെന്ന് ആരോപിച്ച് ജയിലിന്റെ ടവറിൽ കയറിനിന്ന് ഫൈജാസ് ബഹളമുണ്ടാക്കി.
എന്നാൽ കൃത്യമായ അളവിൽ ഇയാൾക്ക് മട്ടൺകറി നൽകിയിരുന്നുവെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ജയിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ പ്രത്യേകം സെല്ലിലേക്ക് മാറ്റി.
Discussion about this post