ബംഗളൂരു: കർണാടകയിൽ സംസ്ഥാന വനിതാ വോളി ബോൾ താരം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മംഗളൂരു സ്വദേശിനി സാലിയത് (24) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
ഭർത്താവിനൊപ്പം ചിക്കമംഗളൂരുവിലാണ് സാലിയത് താമസിക്കുന്നത്. ഇന്നലെ വൈകീട്ടോടെ യുവതിയ്ക്ക് കഠിനമായ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഉടനെ ഭർത്താവ് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.
സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളിൽ സാലിയത് പങ്കെടുത്തിട്ടുണ്ട്. മംഗളൂരു യൂണിവേഴ്‌സ്റ്റിയിൽ വിദ്യാഭ്യാസം പൂർത്തിയായ യുവതി നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലാണ് മെഡലുകൾ വാരിക്കൂട്ടിയത്. സ്‌കൂൾ തലം തൊട്ട് തന്നെ വോളി ബോൾ മത്സരങ്ങളിൽ സജീവമായിരുന്നു സാലിയത്. പ്രയാഗ്‌രാജിൽ നടന്ന ദേശീയ മത്സരത്തിൽ കർണാടകയ്ക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തത് സാലിയതിന്റെ അസാമാന്യ പ്രകടനം ആണ്.
Discussion about this post