ഭുവനേശ്വർ : ഒഡീഷയിൽ ഇന്ന് നടന്നത് വലിയ ദുരന്തമാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പ്രദീപ് ജെന. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എന്നാൽ കൃത്യമായ കണക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനും ഇടിച്ചാണ് അപകടം ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. 600-700 വരെ രക്ഷാ സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവർ രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തും. എല്ലാ ആശുപത്രികളും പൂർണ പിന്തുണ നൽകുന്നുണ്ട്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുക എന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത് എന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപകടം നടന്ന സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനത്തിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരണസംഖ്യം ഇനിയും ഉയർന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തി.
ഷാലിമാർ- ചെന്നൈ -കോർമണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടം. ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടി ഇടിച്ചത്. അപകടത്തിൽ 50 പേർ മരിച്ചു. 350 ലേറെ പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Discussion about this post