കോട്ടയം: ഡോ.വന്ദന ദാസ് കൊലപാതക കേസുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട്ട് പുറത്ത്. കൊലപാതകം നടത്തിയ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.രക്തവും മൂത്രവും പരിശോധിച്ചതിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
രാത്രി സന്ദീപിനെ പോലീസ് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് വന്ദനയെ കുത്തിപ്പരിക്കേൽപ്പിച്ചത്. ലഹരിയുടെ ഉപയോഗം കാരണമാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രാഥമിക നിഗമനം. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.
ദിവസങ്ങളോളം മെഡിക്കൽ ബോർഡ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നു. വിശദമായ റിപ്പോർട്ട് അന്വേഷണ സംഘത്തിനും കോടതിക്കും വൈകാതെ കൈമാറും.
Discussion about this post