തിരുവനന്തപുരം : അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു. തിരുവനന്തപുരത്തെ കോടിയേരിയുടെ വീട്ടിലാണ് പ്രതിമ എത്തിച്ചത്. ആറ് മാസമെടുത്ത് നിർമ്മിച്ച പ്രതിയുടെ ചെലവ് മൂന്നര ലക്ഷം രൂപയാണ്.
ശിൽപ്പി സുനിൽ കണ്ടല്ലൂരാണ് മെഴുക് പ്രതിമ നിർമ്മിച്ചത്. കോടിയേരി ഉപയോഗിച്ചിരുന്ന ഷർട്ടും മുണ്ടും ഷൂസും തന്നെയാണ് പ്രതിമയിൽ അണിച്ചിരിക്കുന്നത്. ഇത് വീട്ടിലെത്തിച്ചപ്പോൾ ഭാര്യ വിനോദിനിക്ക് കരച്ചിലടക്കാനായില്ല.
കോടിയേരി ജീവിച്ചിരുന്നപ്പോൾതന്നെ ശിൽപ്പം ചെയ്യാനുള്ള ആഗ്രഹം അറിയിച്ചിരുന്നതായും ഇപ്പോഴാണ് അതിന് കഴിഞ്ഞതെന്നും സുനിൽ പറഞ്ഞു. പ്രതിമ ശിൽപ്പിയുടെ തിരുവനന്തപുരത്തെ സ്വകാര്യ വാക്‌സ് മ്യൂസിയത്തിലേക്ക് മാറ്റും.
സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അർബുദബാധ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
Discussion about this post