മുംബൈ: തങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് മതതീവ്രവാദികൾക്ക് മുന്നറിയിപ്പുമായി സംഗമനേറിലെ ഹിന്ദുക്കൾ. പ്രദേശത്ത് ആയിരങ്ങൾ അണിചേർന്ന ഭഗവാമാർച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അഹമ്മദ്‌നഗർ ജില്ലയിൽ ഹിന്ദുക്കളെ മതതീവ്രവാദികൾ ആക്രമിച്ചിരുന്നു. ഇതിനോടുള്ള പ്രതിഷേധമെന്ന നിലയിലാണ് വിശ്വാസികൾ ചേർന്ന് ഭഗവാ മാർച്ച് സംഘടിപ്പിച്ചത്.
വിവിധ ഹിന്ദു സംഘടനകളായിരുന്നു വിശ്വാസികൾ അണിനിരന്ന മാർച്ചിന് നേതൃത്വം നൽകിയത്. ന്യൂ അഹമ്മദ്‌നഗർ റോഡിലെ മജിസ്‌ട്രേറ്റ് റോഡിലായിരുന്നു വിശ്വാസികൾ ശക്തിപ്രകടിപ്പിച്ച് തടിച്ച് കൂടിയത്. വിശ്വാസികളെ വിവിധ സംഘടനകളുടെ നേതാക്കൾ അഭിസംബോധന ചെയ്തു. ഇതിന് ശേഷം ശക്തിപ്രകടനം ഉൾപ്പെടെ വിശ്വാസികൾ സംഘടിപ്പിച്ചു.
സംഗമനേർ, ശ്രീരാംപൂർ, ബീഡ് എന്നീ പ്രദേശങ്ങൾ ലൗജിഹാദിന്റെ കേന്ദ്രങ്ങൾ ആയി മാറിയതായി നേതാക്കൾ അഭിപ്രായപ്പെട്ടു. എവയെല്ലാം തടഞ്ഞ് സമൂഹത്തെ രക്ഷിക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ കർശന നിയമങ്ങൾ കൊണ്ടവരണം. ആളുകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഘടനാ നേതാക്കൾ അറിയിച്ചു. അനധികൃതമായി സംസ്ഥാനത്ത് നിരവധി കശാപ്പ് ശാലകൾ ആണ് പ്രവർത്തിക്കുന്നത്. ഇത്തരം അറവ്ശാലകൾ അടച്ച് പൂട്ടണമെന്നും മാർച്ചിൽ ആവശ്യം ഉയർന്നിരുന്നു.
അതേസമയം സംഗമനേറിലെ മാർച്ചിന് നേരെയും മതതീവ്രവാദികളുടെ ആക്രമണം ഉണ്ടായി. മാർച്ച് നടക്കുന്നതിനിടെ മതതീവ്രവാദികൾ വിശ്വാസികൾ ഹിന്ദുക്കള ലക്ഷ്യമിട്ട് കല്ലെറിയുകയായിരുന്നു. ഇതിൽ നിരവധി പേർക്ക് പരിക്കും ഏറ്റിട്ടുണ്ട്. മാർച്ച് സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ കനത്ത പോലീസ് കാവൽ ആയിരുന്നു പ്രദേശത്ത് ഏർപ്പെട്ടിട്ടുള്ളത്. അഹമ്മദ്‌നഗർ ജില്ലയിൽ എട്ട് ഹിന്ദു യുവാക്കൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം മതതീവ്രവാദികളുടെ ആക്രമണം ഉണ്ടായത്.
Discussion about this post