ചെന്നൈ;ഗ്രാമത്തിലെ ചായക്കടയിൽ നിന്നും ജ്യൂസും ലഘുഭക്ഷണവും കഴിച്ച് പണം നൽകാൻ വിസമ്മതിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു. ചെന്നൈയിലെ ഗുഡിവഞ്ചേരി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെയും മറ്റ് മൂന്ന് വനിതാ പോലീസുദ്യേഗസ്ഥരെയുമാണ് സസ്പെൻറ് ചെയ്തത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി.പോലീസ് പറയുന്നതനുസരിച്ച്, ഗുഡുവഞ്ചേരി പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ വിജയലക്ഷ്മിയും ഒരു ഹെഡ് കോൺസ്റ്റബിളും രണ്ട് കോൺസ്റ്റബിൾമാരും പടപ്പായി മേഖലയിൽ പട്രോളിംഗ് ഡ്യൂട്ടിയ്ക്ക് പോയതായിരുന്നു. അതിന് ശേഷം ചായക്കടയിൽ നിന്ന് ലഘുഭക്ഷണവും ജ്യൂസും കഴിച്ചു. വെള്ളക്കുപ്പികളും വാങ്ങി.
കടയിലെ ജിവനക്കാരൻ ഇവരോട് പണം ചോദിച്ചപ്പോൾ ഇൻസ്‌പെക്ടർ അവരുമായി വഴക്കിട്ടു. ജീവനക്കാരൻ കടയുടമയെ വിളിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥ ഉടമയുടെ ഫോൺ നമ്പർ ചോദിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു . പൊതുജന സുരക്ഷ ഉറപ്പാക്കാൻ ആണ് പോലീസ് രാത്രിയിൽ പ്രവർത്തിക്കുന്നത്. ഇങ്ങനെ പെട്രോളിങ്ങിനിറങ്ങുന്നത്. അതിനിടയ്ക്ക് “സൗജന്യ” മായി ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് അവർ ചോദിക്കുന്നതായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. കടയുടമയുടെ പരാതിയെ തുടർന്നാണ് താംബരം പോലീസ് കമ്മീഷണർ എ അമൽരാജ് അന്വേഷണം നടത്തി നാല് പോലീസുകാരെയും സസ്‌പെൻഡ് ചെയ്തത്.
Discussion about this post