കണ്ണൂര്‍: ടി.പി.വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന്‍ നാടിന്റെ കണ്ണിലുണ്ണിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എന്നിട്ടും അദ്ദേഹത്തെ മാദ്ധ്യമങ്ങൾ ഭീകരവാദിയായി ചിത്രികരിച്ചു. പി.കെ.കുഞ്ഞനന്തന്റെ മൂന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍.
”ഈ നാട്ടിലെ ജനങ്ങളുടെ കണ്ണിലുണ്ണിയായി വളര്‍ന്നുവന്ന കുഞ്ഞനന്തനെതിരായി മാദ്ധ്യമങ്ങള്‍ നീചമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുഞ്ഞനന്തനെ കുറിച്ച് എന്തൊക്കെയാണ് ഇവിടുത്തെ മാദ്ധ്യമങ്ങള്‍ പറഞ്ഞത്. അദ്ദേഹത്തെ വളരെ വലിയ ഭീകരവാദിയായാണ് മാദ്ധ്യമങ്ങൾ ചിത്രീകരിച്ചത്,’, ഗോവിന്ദന്‍ പറഞ്ഞു.
ടിപി വധക്കേസ് കൊലപാതകക്കേസിൽ പതിമൂന്നാം പ്രതിയായി ശിക്ഷിക്കപ്പെട്ട ആളാണ് പി.കെ കുഞ്ഞനന്തൻ. കൊലപാതകകത്തിൻറെ ഗൂഢാലോചനയിലെ പ്രധാന പങ്കാളി. കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷവും പാർട്ടിപദവികളിൽ നിന്ന് ഒഴിവാക്കാതെ സിപിഎം കുഞ്ഞനന്തനോട് അനുഭാവം കാണിച്ചിരുന്നു. അതായിരുന്നു പാര്‍ട്ടിയും കുഞ്ഞനന്തനും തമ്മിലുള്ള ബന്ധം.
Discussion about this post