മയാമി : മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. മയാമി കോടതിയുടെ ഉത്തരവിലാണ് അറസ്റ്റ് ചെയ്തത്. രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തുടർന്ന് ട്രംപിനെ ജാമ്യത്തിൽ വിട്ടയച്ചു.
ഫെഡറൽ ക്രിമിനൽ കുറ്റങ്ങളിൽ നേരിട്ട് അറസ്റ്റിലാകുന്ന അമേരിക്കയിലെ ആദ്യ മുൻ പ്രസിഡന്റാണ് ട്രംപ്. നൂറിലധികം രഹസ്യരേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ അന്വേഷണത്തിലാണ് ഡൊണൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ട്രംപിന്റെ വിരലടയാളം ഉൾപ്പെടെ എടുത്തു.
രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുന്ന രേഖകൾ നിയമവിരുദ്ധമായി വൈറ്റ് ഹൗസിൽ നിന്ന് എടുത്തുകൊണ്ടുപോയി തന്റെ സ്വകാര്യ റിസോർട്ടിൽ വയ്ക്കുകയും അവ തിരിച്ചെടുക്കാനുള്ള ഔദ്യോഗിക ശ്രമങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. രഹസ്യരേഖകൾ ട്രംപി നിയമവിരുദ്ധമായി കൈകാര്യം ചെയ്‌തോ എന്ന് അന്വേഷിച്ചുവരികയാണ്. ട്രംപിന്റെ സഹായിയും കൂട്ടുപ്രതിയുമായ വാൾട്ട് നൗട്ടയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post