തിരുവനന്തപുരം; സ്വകാര്യ ചാനലിലെ പരിപാടിയിലെ വികലമായ ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിനെതിരെയുള്ള ട്രോളുകൾക്ക് മറുപടിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വീണ്ടും രംഗത്ത്. പ്രയോഗം ഞാൻ ആദ്യം കേൾക്കുന്നത് ജെ എൻ യു വിൽ എന്റെ സൂപ്പർവൈസർ ആയിരുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയവും postcolonial തിയറിയും സംബന്ധിച്ച് ശ്രദ്ധേയമായ പുസ്തകങ്ങൾ രചിച്ചിട്ടുള്ള എന്റെ അദ്ധ്യാപികയിൽ നിന്നാണ്. കുട്ടിയെ creche യിൽ ഇരുത്തി ക്ലാസ്സിൽ ചെല്ലുമ്പോൾ മനസ്സിനുണ്ടാകുന്ന വൈക്ലബ്യം മനസ്സിലാക്കി അവർ പറഞ്ഞു, ‘ Don’t take your house in your head all the time. ‘ ഈ വാചകം അന്ന് പതിഞ്ഞു എന്റെ ഉള്ളിൽ. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി സ്ത്രീകളുടെ സദസ്സുകളിൽ എത്രയോ തവണ ഞാൻ അത് പറഞ്ഞിട്ടുണ്ട്. സ്ത്രീപക്ഷരാഷ്ട്രീയനിലപാടുകളുള്ള ഒരുപാട് സർഗ്ഗപ്രതിഭകൾ തങ്ങളുടെ രചനകളിൽ ഈ ആശയം ഉപയോഗിച്ചിട്ടുണ്ട്. ചിത്രകാരികളും കവികളും കഥാകാരികളും. ഈ ആശയപരിസരങ്ങളെ പരിചയമുള്ളവർക്ക് അത് മനസ്സിലാകും. Wren and Martin കാലത്ത് നിന്ന് വളർന്നിട്ടില്ലാത്തവർക്ക് അത് പിടി കിട്ടില്ല. അവരുടെ കുറ്റമല്ലെന്ന് മന്ത്രി പറയുന്നു.
ഇംഗ്ലീഷ് പ്രയോഗം വിവാദമായതോടെ മന്ത്രി ഇന്നലെ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും, എന്നു തന്നെയാണ് പറഞ്ഞത്. പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെ. എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
അതേസമയം തെറ്റ് തിരുത്തി നൽകാൻ ശ്രമിക്കുന്നവരെയും അടച്ച് ആക്ഷേപിച്ചാണ് മന്ത്രി തന്റെ ദേഷ്യം തീർക്കുന്നത്. അദ്ധ്യാപകനം പരസ്യമായി വിഡ്ഢി എന്ന് വിളിക്കുന്നതിലേക്ക് വരെ എത്തി കാര്യങ്ങൾ.
ചാരുകസേര ബുദ്ധിജീവി തെറ്റാണ്, മന്ത്രിണീ. ചാരകസേര വിമർശക/ൻ ആണ് ശരിയെന്ന് ചൂണ്ടിക്കാട്ടിയ ഹയർസെക്കൻഡറി അദ്ധ്യാപകനെയാണ് , മന്ത്രി അധിക്ഷേപിച്ചത്. ഒന്ന് പോടാ വിഡ്ഢി. നീ കേൾക്കാത്ത കാര്യങ്ങൾ,നിനക്കറിയാത്ത കാര്യങ്ങൾ തെറ്റാണെന്ന് വിധിക്കാൻ നീയാരാ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഇതിന് മറുപടിയായി. 12 ാം ക്ലാസിലെ ഇംഗ്ലീഷ് അദ്ധ്യാപകനാണെന്നും. ഒന്ന് കോർത്ത് നോക്കുന്നോ മന്ത്രിണീ (ഇംഗ്ലീഷിൽ) എന്നായിരുന്നു അദ്ധ്യാപകന്റെ മറുപടി. സോഷ്യൽ മീഡിയ പോസ്റ്റിന് കമന്റായിട്ടായിരുന്നു ഈ സൈബർ യുദ്ധം.
Discussion about this post