നാഗ്പൂർ: വനിതാ ഡോക്ടറായി വേഷം കെട്ടി ആശുപത്രിയിൽ കറങ്ങി നടന്ന യുവാവിനെ പിടികൂടി. നാഗ്പൂരിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലാണ് സംഭവം. ബുർഖ ധരിച്ചെത്തിയ താജ്ബാഗ് സ്വദേശിയായ ജാവേദ് ഷെയ്ഖ് എന്ന 25 കാരനെയാണ് ആശുപത്രിയിലെ സെക്യൂരിറ്റികൾ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
പിടിയിലായതോടെ ബുർഖ ധരിച്ച് താൻ വനിതാ ഡോക്ടറായി അഭിനയിച്ചത് പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കാനാണ് ശ്രമിച്ചതെന്നും വെളിപ്പെടുത്തി. ട്രാൻസ്‌ജെൻഡറാണ് താനെന്ന ജാവേദിന്റെ വാദം പോലീസ് പരിശോധിച്ച് വരികയാണ്.ആശുപത്രിയിൽ ഹിജാബ് എത്തുന്ന മുസ്ലീം ഡോക്ടർമാരുണ്ടെങ്കിലും, ബുർഖ ധരിച്ചെത്തുന്ന ഡോക്ടർമാർ ഇല്ലാത്തതാണ് സെക്യൂരിറ്റ് ജീവനക്കാർക്ക് സംശയം ഉണ്ടാകാൻ കാരണം.
കഴിഞ്ഞ 20 ദിവസമായി ജാവേദ് വനിതാ ഡോക്ടറെന്ന വ്യാജേന ആശുപത്രിയിൽ എത്തിയിരുന്നതായി പോലീസ് വെളിപ്പെടുത്തി . ബുർഖയും അതിന് മുകളിൽ ഒരു വനിതാ ഡോക്ടറുടെ ഏപ്രണും ധരിച്ചാണ് കറക്കം. ജീവനക്കാരോടും രോഗികളോടും താൻ ‘ഡോ ആയിഷ സിദ്ദിഖി’ എന്നാണ് ജാവേദ് സ്വയം പരിചയപ്പെടുത്തിയത്. ജാവേദ് പ്രധാനമായും പുരുഷ രോഗികളെ കേന്ദ്രീകരിച്ചായിരുന്നു സംസാരിച്ചിരുന്നത്. മറ്റ് ഡോക്ടർമാരോടും അയാൾ ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്നു, പക്ഷേ ബുർഖ ധരിച്ച് ശബ്ദം മോഡുലേറ്റ് ചെയ്തതിനാൽ ആർക്കും അവനെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
കഴിഞ്ഞ മൂന്ന്-നാല് ദിവസമായി, ജാവേദിനെ നിരീക്ഷിച്ചുകൊണ്ടിരുന്ന സന്തോഷി എന്ന വനിതാ സെക്യൂരിറ്റി ഗാർഡാണ് കള്ളികൾ പൊളിച്ചത്. രാവിലെ ജാവേദ് ബുർഖ ധരിച്ച് ആശുപത്രിയിലെത്തിയപ്പോൾ സന്തോഷ അവനോട് ചില ചോദ്യങ്ങൾ ചോദിച്ചു, അവളുടെ സംശയം വർദ്ധിച്ചപ്പോൾ, ബുർഖ അഴിക്കാൻ ആവശ്യപ്പെട്ടു. പുരുഷ സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് ബുർഖ അഴിക്കാൻ തനിക്ക് നാണമുണ്ടെന്ന് പറഞ്ഞ് ജാവേദ് എതിർത്തു.സന്തോഷി ജാവേദിനെ ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി, അവിടെ ബുർഖ നീക്കം ചെയ്യണമെന്ന് അവൾ നിർബന്ധിച്ചു. തുടർന്നാണ് ജാവേദ് ഒരു പുരുഷനാണെന്ന് മനസിലായത്.
Discussion about this post