റായ്പൂർ: ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ലക്ഷ്യമിട്ടെത്തിയ ക്രിസ്ത്യൻ യുവതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ. ദുർഗ് ഭിലാലിയിലെ മൊഹൻ നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. ഊരാള ബസ്തി സ്വദേശിനിയായ ചിത്രലേഖ സഹുവിനാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രദേശത്തെ ഒരു വീട്ടിൽ ചിത്രലഖ സഹു നിരവധി ഹിന്ദു സ്ത്രീകളുമായി എത്തിയിരുന്നു. ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മതപരിവർത്തന ശ്രമമാണെന്ന് വ്യക്തമായത്. പതിവില്ലാതെ വീട്ടിലേക്ക് ആളുകൾ കൂട്ടമായി എത്തുന്നത് കണ്ടതോടെ പ്രദേശവാസികളിൽ ചിലർ വിവരം തിരക്കുകയായിരുന്നു. പ്രാർത്ഥനയ്ക്കായി എത്തിയതായിരുന്നു എന്നായിരുന്നു അവിടെയെത്തിയവർ പറഞ്ഞിരുന്നത്. ഇതോടെ പ്രദേശവാസികൾ ചിത്രലേഖയെ ചോദ്യം ചെയ്യുകയായിരുന്നു.
മതപരിവർത്തനത്തിന് വേണ്ടിയാണ് വീട്ടിലേക്ക് ആളുകളെ എത്തിച്ചത് എന്ന് ചിത്രലേഖ സമ്മതിച്ചു. ഇതോടെ സ്ത്രീകൾ ചിത്രലഖയെ മർദ്ദിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഉടൻ പോലീസ് സ്ഥലത്ത് എത്തി. തുടർന്ന് ചിത്രലേഖയെ പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ ഇവർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post