കൊച്ചി; മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചില്ലെന്നും ഒരിടത്തും ഹാജരാക്കിയിട്ടില്ലെന്നുമാണ് വിദ്യയുടെ മൊഴി. ഓരോ കോളജിലും ജോലി കിട്ടിയത് തന്റെ മികവ് മൂലമാണ്. ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണെന്നാണും വിദ്യ അന്വേഷണസംഘത്തോട് പറഞ്ഞു. കസ്റ്റഡിയിൽ എടുത്തതിന് ശേഷം അധികസമയം പോലീസിന് വിദ്യയെ ചോദ്യം ചെയ്യാനായിട്ടില്ല. തനിക്ക് മാനസിക സമ്മർദ്ദം ഉണ്ട്. അധികം കാര്യങ്ങൾക്ക് മറുപടി പറയാനാവില്ല. ഇക്കാരണത്താൽ പല ചോദ്യങ്ങൾക്കും വിദ്യ മൌനം പാലിക്കുകയായിരുന്നു.
അതേ സമയം വിദ്യയെ ഇന്ന് വീണ്ടും വിശദമായി പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും. വിദ്യ പൂർണ്ണമായും പോലീസിനോട് സഹകരിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. എന്നാല്‍ വ്യാജരേഖ ചമച്ചില്ലെന്ന വിദ്യയുടെ വാദം പോലീസിനെ കുരുക്കിലാക്കുന്നതാണ്. രേഖയുടെ പകര്‍പ്പുമാത്രമാണ് പൊലീസിന് പിടിച്ചെടുക്കാനായത്. ഒറിജിനല്‍ കണ്ടെത്താനായിട്ടില്ല. 15 ദിവസത്തോളം വിദ്യ ഒളിവില്‍ കഴിഞ്ഞതിനാല്‍ തെളിവ് നശിപ്പിക്കപ്പെട്ടിരിക്കാനുള്ള സാധ്യതയും പോലീസിനെ കുഴക്കും. ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ആരെന്ന് പോലീസ് അന്വേഷിക്കുമോയെന്ന് വ്യക്തമല്ല.
അതേ സമയം ചോദ്യം ചെയ്യലിൽ എന്തൊക്കെ പറയണമെന്ന പരിശീലനം ഇതിനകെ തന്നെ വിദ്യയ്ക്ക് ഉപദേശം ലഭിച്ചിരിക്കാം എന്നാണ് പൊതുവെ ഉയരുന്ന ആരോപണം. കോഴിക്കോട് മേപ്പയൂരിലെ കോട്ടത്തൂരിലെ സുഹൃത്തിൻറെ വീട്ടിലാണ് വിദ്യ പറയപ്പെടുന്നത്. കോട്ടത്തൂര് സിപിഎംൻറെ ഒരു ശക്തി കേന്ദ്രമാണ്. പോലിസിൻറെ ഒത്താശയോടെയാണ് വിദ്യ ഇവിടെ ഒളിവിൽ കഴിഞ്ഞതെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നുണ്ട്. ഇന്നലെ രാത്രി ഈ പ്രദേശത്ത് യുവജന സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു.
Discussion about this post