സുഭാഷ് നായർ
ഓവർസീസ് ഫ്രണ്ട്‌സ് ബിജെപി (യുകെ) കേരള ചാപ്റ്റർ സംയോജകൻ
യുകെ: യുകെയിൽ സന്ദർശനം നടത്തിയ ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ അണ്ണാമലൈയുമൊത്തുളള അനുഭവം പങ്കുവെച്ച് ഓവർസീസ് ഫ്രണ്ട്‌സ് ബിജെപി (യുകെ) കേരള ചാപ്റ്റർ സംയോജകൻ സുഭാഷ് നായരുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. തമിഴ് ഭാഷയും സംസ്‌കാരവും തമിഴകത്തിന്റെ ഭൂപരിധിക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ലെന്ന അണ്ണാമലൈയുടെ വാക്കുകൾ ഉയർത്തിക്കാട്ടിയ സുഭാഷ് നായർ അതിന്റെ വ്യാപ്തിയും ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെ ആയിരുന്നു അണ്ണാമലൈയുമൊത്തുളള അനുഭവം സുഭാഷ് നായർ പങ്കുവെച്ചത്.
തമിഴ് ഭാഷയും സംസ്‌കാരവും തമിഴകത്തിന്റെ ഭൂപരിധിക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല. അതിർത്തികൾ ഭേദിച്ച് മനുഷ്യന്റെ അറിവിൽ എഴുതപ്പെട്ട ആ ആദ്യമൊഴി അത് ലോകം മുഴുവൻ അറിയേണ്ടതാണ്. ഒരു മനുഷ്യനും ഏതെങ്കിലും ചുറ്റുപാടുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരല്ല, ഈ വിശാലമായ ലോകം ഈ മനുഷ്യരുടെ മുഴുവനും ആണ്.
ദ്രാവിഡ രാഷ്ട്രീയത്തിൽ ഒതുങ്ങേണ്ട ഒരു സംസ്‌കാരം അല്ല തമിഴിന്റേത്. അതുപോലെ തന്നെ തമിഴ് ജനത വ്യക്തികൾ എന്ന നിലയിൽ ഈ ലോകം മുഴുവൻ മുന്നേറാൻ അവകാശപ്പെട്ടവരാണ്.
എത്ര കൃത്യമാണ് ആശയമെന്ന് സുഭാഷ് നായർ ചൂണ്ടിക്കാട്ടുന്നു. ഞാൻ തമിഴ് സംസ്‌കാരത്തിന്റെ പിറവി എന്ന് ഉറക്കെ ഉറക്കെ പറയുമ്പോഴും എന്നെ അവിടെ മാത്രം തളച്ചിടാൻ നോക്കേണ്ട എന്ന് ഊന്നിപ്പറയുകയാണ് അണ്ണാമലൈയെന്ന് സുഭാഷ് നായർ കുറിച്ചു.
വളരെ ചെറിയ ഒരു ചിരി മാത്രം വിടരുന്ന ആ മുഖത്ത് ഒരു പോലീസുകാരന്റെ കാർക്കശ്യം കൂടുതൽ ഉണ്ടോ എന്ന് തോന്നിപ്പോകുമെങ്കിലും വാക്കുകളിൽ നർമ്മത്തിന്റെ ഒരു കുറവും അനുഭവപ്പെടില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. അണ്ണാമലൈയുടെ പ്രസംഗത്തിലെ പരാമർശങ്ങൾ ഉദാഹരണമായും അദ്ദേഹം കുറിച്ചു.
ഒരു ഭാര്യയും ആ ഭാര്യയിലെ കുട്ടികളും മാത്രം ഉള്ള നമുക്കൊന്നും മക്കൾക്ക് എന്ത് പറഞ്ഞു കൊടുക്കണം എന്ന കാര്യത്തിൽ വലിയ സംശയം ഉണ്ടാകില്ല.
സ്റ്റാലിൻ ‘അവർകൾ’ ടാക്‌സ് പണം ചിലവാക്കി വിദേശത്ത് പോയി, വിദേശ നിക്ഷേപം കൊണ്ട് വരാൻ . പോയി വന്നപ്പോൾ ഞാൻ ചോദിച്ചു എന്തായി പോയിട്ട് എത്ര പണം കിട്ടി നിക്ഷേപം ആയി . അദ്ദേഹം അഭിമാനത്തോടെ അല്ലെങ്കിൽ അല്പം അഹങ്കാരത്തോടെ പറഞ്ഞു 3000 കോടി രൂപ. ഞാൻ ഒന്ന് ചിരിച്ചു. ‘സർ’ കഴിഞ്ഞ മാസം യുപിയിലെ 4 ഐഎഎസ് ഉദ്യോഗസ്ഥർ ചെന്നൈയിൽ വന്ന് ഒരു നിക്ഷേപ മേള നടത്തിയിരുന്നു. അറിഞ്ഞായിരുന്നോ? വെറും നാലേ നാല് ഐഎഎസ് ഉദ്യോഗസ്ഥർ 3 ദിവസം കൊണ്ട് ചെന്നൈയിൽ നിന്ന് സമാഹരിച്ചത് 10000 കോടിയാണ്.
ലണ്ടനിലെ തിരക്കേറിയ ജീവിതം നയിക്കുന്ന ഇന്ത്യക്കാർക്ക് ശനിയും ഞായറും ഒക്കെ എത്ര മാത്രം വിലപ്പെട്ടതാണ് എന്ന് പറയാതെ അറിയാമല്ലോ. അതും സമ്മറിലെ ശനിയാഴ്ച. അങ്ങിനെ വന്ന 800 ഓളം ആളുകളെ ആണ് ഒരു മുഷിച്ചിലും ഇല്ലാതെ വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ 2 മണിക്കൂറോളം അണ്ണാമലൈ പിടിച്ചിരുത്തിയതതെന്ന് സുഭാഷ് നായർ പറയുന്നു.
ഇന്ത്യയുടെ ഭാവി വളരെ ശോഭനീയം തന്നെ ആണ്. ഒരു സംശയവും വേണ്ട. ഒരു തരത്തിലുള്ള വിഭാഗീയതയും ഇനി ഭാരത മാതാവിനെ അലോരസപ്പെടുത്തില്ല നന്ദി മോദിജി നന്ദി എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Discussion about this post