കൊച്ചി: സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെ തുടർന്ന് ബംഗളൂരുവിൽ നിന്ന് കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയ്ക്ക് ദേഹാസ്വാസ്ഥ്യം. നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടു. തുടർന്ന് മഅദനി ഇവിടെ നിന്ന് അൻവാർശേരിയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത ഛർദ്ദിയും ഉയർന്ന രക്തസമ്മർദ്ദവും നേരിട്ടതിനെ തുടർന്നാണ് മഅദനിയെ അഡ്മിറ്റ് ചെയ്തത്. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനി ഇന്ന് കൊല്ലത്തേക്ക് പോകില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഭേദമായ ശേഷമായിരിക്കും ഇനി യാത്ര തുടരുക. യാത്രാ ക്ഷീണമാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് വിവരം.
പിതാവിന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് അടിയന്തരമായി നാട്ടിലേക്ക് പോകാൻ മഅദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് കിട്ടിയത്. ജൂലൈ ഏഴിനാണ് തിരികെ ബംഗളുരുവിലെത്തേണ്ടത്. 10 പോലീസുകാരെയാണ് മദനിയുടെ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരിക്കുന്നത്.രണ്ട് പോലീസുകാർ മഅദനിക്കൊപ്പം ഫ്‌ളൈറ്റിലും ബാക്കിയുള്ളവർ റോഡ് മാർഗവുമാണ് കേരളത്തിലെത്തിയത്.
വിചാരണ തടവുകാരനായി ഇത്രയധികം കാലം കഴിയേണ്ടി വന്നത് നീതി നിഷേധമാണെന്നും, ഇത്രയധികം കാലം വിചാരണത്തടവുകാരനായി തനിക്ക് കഴിയേണ്ടി വന്നത് രാജ്യത്തെ നീതി ന്യായവ്യവസ്ഥയ്ക്ക് തന്നെ നാണക്കേടാണെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് മഅദനി പറഞ്ഞിരുന്നു.12 ദിവസത്തെ യാത്രാനുമതിയാണ് മഅദനിക്ക് ലഭിച്ചിട്ടുള്ളത്. അടുത്ത മാസം 7 ന് തിരികെ ബംഗളൂരുവിലെത്തും.
നേരത്തെ കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതി അനുമതി നൽകിന്നുവെങ്കിലും ചെലവ് താങ്ങാനാവില്ലെന്ന് പറഞ്ഞ് യാത്ര ഉപേക്ഷിക്കുകയായിരുന്നു. സുരക്ഷാച്ചെലവ് സ്വയം വഹിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.20 പോലീസ് ഉദ്യോഗസ്ഥർ മഅദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് നേരത്തെ കർണാടക പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനാവശ്യമായ തുക അഡ്വാൻസായി കെട്ടിവെയ്ക്കണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താൽ ഒരു കോടിയോളം ചെലവ് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങളിലാണ് കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാർ ഇളവ് വരുത്തിയത.്













Discussion about this post