ലക്‌നൗ: കാൺപൂരിൽ മദ്രസ അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന പരാതിയുമായി പൂർവ്വ വിദ്യാർത്ഥിനി രംഗത്ത്. ബിത്തൂർ സ്വദേശി മൗലാന ഖായിർ മുഹമ്മദ് അഹമ്മദിനെതിരെയാണ് വിദ്യാർത്ഥിനി രംഗത്ത് എത്തിയിരിക്കുന്നത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു.
മദ്രസയിൽ പഠിക്കുന്ന കാലം മുതൽ അദ്ധ്യാപകന്റെ പീഡനത്തിന് ഇരയായി വരികയാണെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. പീഡിപ്പിച്ച് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം തുടർന്നിരുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷവും മദ്രസ അദ്ധ്യാപകൻ ഇത് തുടർന്നു. പീഡനം അസഹനീയമായതോടെയായിരുന്നു വിദ്യാർത്ഥിനി പരാതിയുമായി രംഗത്ത് എത്തിയത്. 2018ലായിരുന്നു പെൺകുട്ടി മദ്രസ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം കേസ് എടുത്തതിന് പിന്നാലെ ഖായിർ മുഹമ്മദ് അഹമ്മദ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. മദ്രസയിൽ ഉൾപ്പെടെ ഇയാൾക്കായി പോലീസ് പരിശോധന നടത്തി.
Discussion about this post